പാസുകളില്ലാതെ മധ്യപ്രദേശിലെ രണ്ട് യുവാക്കള്‍ വയനാട്ടിലെത്തി; അതിര്‍ത്തിയില്‍ പരിശോധന സംവിധാനങ്ങള്‍ നോക്കുക്കുത്തിയാവുന്നുവോ?
ബത്തേരി:മതിയായ ഒരു രേഖകളുമില്ലാതെ ബത്തേരിയില്‍ കര്‍ണ്ണാട കേരള അതിര്‍ത്തിയിലെ പരിശോധനകള്‍ മറികടന്ന മധ്യപ്രദേശ് സ്വദേശികളായ രണ്ട് യുവാക്കള്‍ ബത്തേരി മുനിസിപ്പല്‍ ബസ്സ്റ്റാ ന്റില്‍ എത്തി. പുലര്‍ച്ചെ പത്രവിതരണക്കാരാണ് ഇവരെ കണ്ടത്. ഇവരുടെ കൈവശം യാത്രാ പാസുകള്‍ ഉണ്ടായിരുന്നില്ല. ചോദ്യങ്ങള്‍ക്ക് പരസ്പരവിരുദ്ധമായാണ് സംസാരിക്കുന്നത്.കേരള കര്‍ണ്ണാടക അതിര്‍ത്തികളിലെ നിരവധി ചെക്ക് പോസ്റ്റുകള്‍ കടന്ന് യാത്രാ രേഖകള്‍ ഇല്ലാത യുവാക്കള്‍ക്ക് ബത്തേരിയില്‍ എത്താനായത് സുരക്ഷാ പരിശോധനകളിലെ വീഴ്ചയാണ് എന്നാണ് ആക്ഷേപം ഉയരുന്നത്.അതിര്‍ത്തിയിലെ പരിശോധന മറികടന്ന് ഉത്തരേന്ത്യ യുവാക്കള്‍ എങ്ങനെ പട്ടണത്തിലെത്തി എന്നത് സംബന്ധിച്ച് അന്വേഷിക്കണമെന്ന് നഗരസഭാ ചെയര്മാന് ടി.എല്‍ സാബു പറഞ്ഞു. പറഞ്ഞു . അടിയന്തരമായി ജില്ലാ ഭരണകൂടം വിഷയത്തില്‍ ഇടപെടണമെന്നും സൂചിപ്പിച്ചു യുവാക്കളെ ആരോഗ്യ പ്രവര്‍ത്തകരും മറ്റും എത്തി ഉടന്‍ കൊറോണ കെയര്‍ സെന്ററിലേക്ക് മാറ്റുമെന്നും നഗരസഭാ ചെയര്മാന് പറഞ്ഞു
സുല്‍ത്താന്‍ബത്തേരി സ്റ്റേഷനില്‍ മതിയായ പോലീസുകാര്‍ ഇല്ലാത്തതുകൊണ്ട് ഉടന്‍ വരാന്‍ കഴിയില്ലെന്നാണ് പോലീസ് വിശദീകരിച്ചത്. എന്നാല്‍ അതിര്‍ത്തി പട്ടണമെന്ന നിലയില്‍ അതീവ ജാഗ്രത വേണ്ട സമയത്ത് ഇങ്ങനെ സംഭവിച്ചത് വലിയ സുരക്ഷാ വീഴ്ച്ചയാണെന്നാണ് നഗരസഭാ ചെയര്മാന് പറഞ്ഞു. ചരക്ക് ലോറികളില്‍ ഉള്പ്പ ടെ പണം വാങ്ങി ഇത്തരം ആളുകള കടത്തുന്നുണ്ട്. അതിര്‍ത്തി വഴിയും നിരവധി പേര് യാത്രാ രേഖകള്‍ ഇല്ലാതെ ജില്ലയിലെത്തുകയാണ് 'അന്തര്‍സംസ്ഥാ ന അതിര്‍ത്തി പട്ടണമായ ബത്തേരിയില്‍ ജാഗ്രത വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ വലിയ ദുരന്തം സംഭവിക്കുമെന്നും ബത്തേരി നഗരസഭ ചെയര്മാന് ടി.എല്‍ സാബു വ്യക്തമാക്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍