ഫാ.ഗീവര്‍ഗീസ് കാട്ടുചിറ (59) നിര്യാതനായി.
മീനങ്ങാടി :യാക്കോബായ സുറിയാനി സഭയുടെ മലബാര്‍ ഭദ്രാസനത്തിലെ വൈദികന് മീനങ്ങാടി 54 ല്‍ ഫാ.ഗീവര്‍ഗീസ് കാട്ടുചിറ (59) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.സണ്ടേസ്കൂള്‍ മലബാര്‍ ഭ ദ്രാസന വൈസ് പ്രസിഡന്റും,താളൂര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി വികാരിയും യുവജനപ്രസ്ഥാനത്തിന്റെ മുന്‍ ഭദ്രാസന വൈസ് പ്രസിഡന്റുമായിരുന്നു.പെയിന്‍ െപാലിയേറ്റിവ് കെയര്‍, എക്യുമിനിക്കല് ഫോറം,വൈഎംസിഎ എന്നിവയില്‍ സജീവ പ്രവര്ത്തകന് കൂടിയായിരുന്നു കാട്ടുചിറ അച്ചന്.കോവിഡിന്റെ പശ്ചാതലത്തില്‍ 20 പേര്‍ക്ക് മാത്രമേ മരണാനന്തര ശുശ്രൂഷയില്‍ പകെടുക്കുവാന് കഴിഞ്ഞിരുള്ളൂ.മലബാര്‍ ഭദ്രാസനാധിപന്‍ സക്കറിയാസ് മോര്‍പോളികാര്‍പ്പോസ് മെത്രാപ്പോലിത്തായുടെയും വൈദീകരുടെയും നേതൃത്വത്തില്‍ ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് യാക്കോബായ സൂനോ റോ പള്ളിയില്‍ കബറടക്കി.പുണ്യശ്ലോകനായ ശാമുവേല്‍ മോര് പീലക്സിനോമ്പ് മെത്രാപ്പോലീത്തയില്‍ നിന്ന് കോറൂയോ പട്ടവും യൂഹാനോന്‍ മോര് പീലക്സിനോസ് മെത്രാപ്പോലീത്തായില്‍ നിന്ന് വൈദികവും സ്വീകരിച് 19.7.1989 മുതല്‍ മലബാര്‍ ഭദ്രാസനത്തിലെ ചീങ്ങേരി, പയ്യമ്പള്ളി, കാരക്കൊല്ലി, കൊളപ്പിള്ളി, മീനങ്ങാടി കത്തിഡ്രല്‍, പൂതാടി, തൃക്കൈപ്പറ്റ , വടക്കനാട്, സുല്‍ത്താന്‍ ബത്തേരി, താളൂര്‍ തുടങ്ങിയ പള്ളികളില്‍ വികാരിയായും സേവനം അനുഷ്ഠിച്ചു.ഭാര്യ.കല്ലംപ്ലാക്കില് കുടുംബാഗം ഷെല്‍വി. മക്കള്‍ ജിഷ് മ (പൂനൈ) ലിവിയ (ബിരുദ വിദ്യാര്‍ത്ഥി ) പോള്‍സണ്‍, മരുമകന് ഗിരിഷ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍