ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടികൂടി നശിപ്പിച്ചു
പുല്‍പ്പള്ളി:പെരിക്കല്ലൂര്‍ ടൗണില്‍ അനധികൃത മത്സ്യം വില്‍ക്കുന്ന സ്ഥലത്ത് മുള്ളന്‍കൊല്ലി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സംയുക്തമായി പരിശോധന നടത്തി.പരിശോധനയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടികൂടി നശിപ്പിക്കുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തു.മാനന്തവാടിയില്‍ നിന്നും കൊണ്ടുവന്ന ഒരു ബോക്സ് മത്സ്യമാണ് വിറ്റതെന്നാണ് പറയുന്നത്.ചേകാടി പെരിക്കല്ലൂര്‍ ഭാഗത്താണ് മീന്‍ വില്‍പ്പന നടത്തിയത്.മിച്ചം ഉണ്ടായിരുന്ന 6 കിലോയോളം മത്സ്യമാണ് നശിപ്പിച്ചത്.പെരിക്കല്ലൂര്‍ സ്വദേശി ഹംസ കൂടമംഗലത്തിനെതിരെ കേസ് എടുത്തു.മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.എം അബ്ദുള്ള,ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രഞ്ജു എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍