ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ മാതൃകയായി സുകുമാരന്‍ മാഷ്
പുല്‍പ്പള്ളി:ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ മാതൃകയായി അധ്യാപകന്.കഴിഞ്ഞ മാസം 30ന് സര്‍വ്വീസില്‍ നിന്നും വിരമിച്ച കല്ലുവയല്‍ ജയശ്രീ സ്കൂളിലെ യുപി വിഭാഗം മലയാളം അധ്യാപകനായ കെ ജിസുകുമാരനാണ് കൊവിഡ് കാലത്ത് മാതൃകയാവുന്നത്. വിരമിക്കുന്ന വേളയില്‍ സഹപ്രവര്‍ത്തകര്‍ക്കും, സുഹൃത്തുക്കള്‍ക്കുമായി വിരുന്നൊരുക്കാനായി സൂക്ഷിച്ച് വെച്ച പണം പുല്‍പ്പള്ളിയിലെ കാരുണ്യ പെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക്കിന് നല്കുകയായിരുന്നുഅദ്ദേഹം. കഴിഞ്ഞ ദിവസം സുകുമാരന്‍ തുക കൈമാറി. കാരുണ്യ പെയിന്‍ ആന്റ് പാലിയേറ്റീവിന്റെ സെക്രട്ടറി കൂടിയാണ് ഈ അധ്യാപകന്. പുല്‍പ്പള്ളിയിലെ പാലിയേറ്റീവ് ക്ലിനിക്കിന് കീഴില്‍ 27 വൃക്കരോഗികളും, 425 കിടപ്പുരോഗികളുമാണുള്ളത്. ഇവരുടെ മരുന്ന്, ചികിത്സ, ഭക്ഷണം, വാട്ടര്‍ബെഡ് എന്നിങ്ങനെയുള്ള ചിലവുകള്‍ വഹിക്കുന്നത് ഇവര്‍ തന്നെയാണ്. പ്രതിമാസം ഒന്നേകാല്‍ ലക്ഷം രൂപയാണ് പെയിന്‍ ആന്റ് പാലിയേറ്റീവിന് ചിലവ് വരുന്നത്. പുല്‍പ്പള്ളിയിലെ വ്യാപാരികളില്‍ നിന്നും സംഭാവനപെട്ടി വെച്ചും, നാട്ടുകാരുടെ സഹായത്താലുമായിരുന്നു ഇത് നടത്തിവന്നിരുന്നത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംഭാവനകളൊന്നും കിട്ടാതായി. ഈ സാഹചര്യത്തിലാണ് സുകുമാരന്‍ തുക കൈമാറിയത്. മിനിയാണ് സുകുമാരന്റെ ഭാര്യ. സുമോദ്, സുമിത്ത് എന്നിവരാണ് മക്കള്‍.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍