കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയില്‍
പുല്‍പ്പള്ളി:കോവിഡ് 19 ലോക്ക് ഡൗണില്‍ പണത്തിന്റെ ലഭ്യത മുടങ്ങിയത് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു.നാട്ടിലെ വ്യാപാരികളും പൊതുജനങ്ങളും നല്കുന്ന സംഭാവനകള്‍ കൊണ്ടാണ് പാലിയേറ്റീവ് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്.പുല്‍പ്പള്ളി മേഖലയില്‍ മാതൃക പരമായി സാന്ത്വന ചികിത്സയും സഹായവും നല്കുന്ന കാരുണ്യ പാലിയേറ്റീവ് ക്ലിനിക്കും ടൗണിലെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. ഈ ക്ലിനിക്കിന്റെ കീഴില്‍ 27 വൃക്കരോഗികളും 425 കിടപ്പു രോഗികളും വര്‍ഷങ്ങളായി കഴിഞ്ഞു വരുന്നുണ്ട്.മരുന്ന് ചികിത്സ ഭക്ഷണം എയര്‍ ബെഡ്, വാക്കര്‍ നേഴ്സിംഗ് ചാര്‍ജ് ,ഡോക്ടറുടെ സേവനം എന്നിവയെല്ലാം സൊ സൈറ്റിയാണ് നടത്തിയിരുന്നത്. ഒരു മാസം ഒന്നേകാല്‍ ലക്ഷം രുപ ഇതിന് വേണ്ടി വരും. ഈ തുകയ ത്രയും നാട്ടിലെ സുമനസുകളാണ് നല്‍കിയിരുന്നത് .എന്നാല്‍ നാടാകെ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങിയതും ലോക്ക് ഡൗണ്‍ നീളുകയും ചെയ്തതോടെ സെസെറ്റിയുടെ പ്രവര്‍ത്തനം നിലച്ച അവസ്ഥയാണ്. രോഗികള്‍ക്ക് ഏറെക്കാലമായി നല്കി വരുന്ന ചികിത്സ തുടരുന്നതിനായി സുമനസുകള്‍ സഹായിച്ചാല്‍ മാത്രമേ നടക്കു പല രോഗികളുടെയും ഡയാലിസിസ് മുടങ്ങാതെ നടത്താന്‍ എങ്ങനെ കഴിയുമെന്ന ആശങ്കയിലാണ് പാലിയേറ്റിവ് പ്രവര്‍ത്തകര്‍ ഉദാരമതികള്‍ സഹായിച്ചാല്‍ മാത്രമേ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകാന്‍ കഴിയുകയുള്ളുവെന്നാണ് ഭാരവാഹികള്‍ പറയുന്നത്
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍