ഒമ്പത് മാസം ഗര്‍ഭിണിയായ യുവതി വയനാട് ജില്ലാ അതിര്‍ത്തിയില്‍ കുടുങ്ങി; മണിക്കൂറുകള്‍ക്കൊടുവില്‍ സ്വദേശത്തേക്ക് പ്രവേശനാനുമതി ലഭിച്ചു
മുത്തങ്ങ:ബംഗളൂരുവില്‍ നിന്ന് വയനാട് അതിര്‍ത്തിയില്‍ എത്തിയ ഗര്‍ഭിണിയായ യുവതിയെ മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ സ്വദേശമായ കണ്ണൂരിലേക്ക് പോകാനനുവദിച്ചു. ഒമ്പത് മാസം ഗര്‍ഭിണിയായ കണ്ണൂര്‍ സ്വദേശിനി ഷിജിലെയെ ആണ് അതിര്‍ത്തി കടക്കാന്‍ അനുവദിച്ചത്. കേരളത്തിലേക്കു പ്രവേശനം ലഭിക്കാത്തതിനാല്‍ ഇവര്‍ ചില കുടുംബാംഗങ്ങളോടൊപ്പം കര്‍ണാടകയിലെ പെട്രോള്‍ പമ്പിലാണ് ഇന്നലെ രാത്രി കഴിച്ചു കൂട്ടിയത്.അതേസമയം അന്തര്‍ സംസ്ഥാന യാത്ര നടത്തുമ്പോള്‍ അതത് ജില്ലാ കളക്ടറുടെ അനുമതി പത്രം കയ്യില്‍ കരുതേണ്ടത് അത്യാവശ്യമാണെന്ന് വയനാട് കളക്ടര്‍ അറിയിച്ചു.
ഇന്നലെയാണ് കണ്ണൂര്‍ സ്വദേശിനി ഷിജില സഹോദരിക്കും രണ്ടു മക്കള്‍ക്കും ബന്ധുവിനും ഒപ്പം ബംഗളൂരുവില്‍ നിന്ന് കാര്‍മാര്‍ഗം മുത്തങ്ങ ചെക്പോസ്റ്റിലെത്തിയത്.എന്നാല്‍ കേന്ദ്രസര്‍ക്കാറിന്റെ മാനദണ്ഡങ്ങളനുസരിച്ച് ഇവര്‍ക്ക് കേരളത്തിലേക്ക് പ്രവേശനം നല്‍കാനാകില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.തുടര്‍ന്ന് മൈസൂരുവിലെ ബന്ധുവീട്ടിലേക്കു മടങ്ങിയ ഇവര്‍ വഴി തെറ്റി കൊല്ലഗേലിലെ പെട്രോള്‍ പമ്പിലാണ് രാത്രി കഴിച്ചു കൂട്ടിയത്.ഇന്നു രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിനെ തുടര്‍ന്ന് ഷിജിലെയെ കേരളത്തിലേക്കു കൊണ്ടു വരാന്‍ തീരുമാനിക്കുകയായിരുന്നു.
ഉച്ചയോടെ കര്‍ണാടക അതിര്‍ത്തിയായ മൂലഹള്ള ചെക്പോസ്റ്റില്‍ വച്ച് റവന്യൂ ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും സാന്നിധ്യത്തില്‍ ഷിജിലയെ കാറില്‍ നിന്ന് ആംബുലന്‍സിലേക്കു മാറ്റി.ഇവരെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക പരിശോധനകള്‍ക്കു ശേഷം കണ്ണൂരിലേക്കയച്ചു.ഇവരോടൊപ്പം വന്ന ബന്ധുക്കളെ അതിര്‍ത്തിക്കിപ്പുറത്തേക്ക് പ്രവേശിപ്പിച്ചിട്ടില്ല.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍