കോവിഡ് രോഗവ്യാപനത്തിനെതിരെ ബോധവല്‍ക്കരണവുമായി വനംവകുപ്പും രംഗത്ത്
ചെതലയം:കാടിനുളളിലെ ആദിവാസി കോളനികളില്‍ കോവിഡ് രോഗവ്യാപനത്തിനെതിരെ ബോധവല്‍ക്കരണവുമായി വനംവകുപ്പും. ഗോത്രഭാഷയിലൂടെ ചെതലത്ത് റെയ്ഞ്ചിന്റെ പരിധിയില്‍ വരുന്ന അമ്പതിലധികം കോളനികളില്‍ കഴിഞ്ഞ മൂന്നാഴ്ച്ചയായി കോറോണ രോഗവ്യാപനം തടയുന്നതിനുള്ള ബോധവല്‍ക്കരണ പരിപാടികള്‍ ഇവര്‍ നടത്തി വരുന്നു. കൊടും വനത്തിനുള്ളിലെ ആദിവാസി കോളനികളില്‍ വനപാലക സംഘം എത്തുന്നത് ഏറെ സാഹസപ്പെട്ടാണ്.പലയിടങ്ങളിലും ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭഷ്യ കിറ്റുകളും ചികിത്സാ സഹായങ്ങളും എത്തിച്ചു നല്‍കുന്നുണ്ട്.മാസ് ക്കുകളും എല്ലാ കോളനികളിലും എത്തിച്ചു കഴിഞ്ഞു. കൈ കഴുകുന്നതിന്റെ പ്രാധാന്യവും കോളനികളില്‍ ചെന്ന് മനസിലാക്കി വരുന്നുണ്ട്.
കൃത്യമായ രീതികളും പറഞ്ഞ് കൊടുക്കുന്നു.കര്‍ണ്ണാടക അതിര്‍ത്തിയിലെ കോളനികളില്‍ എല്ലാ ദിവസം തന്നെ ജീവനക്കാര്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്ചെഞ്ചടി, പാതിരി, ചേകാടി, ബസ്സവന്ക്കൊല്ലി, പൊളന്ന , കട്ടക്കണ്ടി, കുണ്ടുവാടി, ചീയമ്പം 73 , ചെത്തിമറ്റം കോളനികളിലടക്കം ചെതലത്ത് റെയ്ഞ്ച് ജീവനക്കാര്‍ പ്രത്യേകം നിരീക്ഷണവും സന്ദേശവും നല്ലി വരുന്നു.വനം വകുപ്പിന്റെ വാഹനത്തില്‍ ബോധവത്ക്കരണ അനൗണ്‍സ്മെന്റും നടത്തി വരുന്നു. കൂടാതെ ആരും വീടുകളില്‍ നിന്നും പുറത്തേയ്ക്ക് പോകുന്നില്ല എന്നും ഉറപ്പ് വരുത്തുന്നുണ്ട്.
ചെതലത്ത് റെയിഞ്ചിലെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കോവിഡ് 19 വൈറസ് രോഗത്തിനെതിരെ ബോധവല്‍ക്കരണ കാമ്പയിന് നടത്തുന്നതോടൊപ്പം ജനങ്ങളെ വ്യക്തിശുചിത്വത്തിന്റെയും, സാമൂഹിക ഇടപെടലുകള്‍ ഒഴിവാക്കേണ്ടതിന്റെയും ആവശ്യകത പറഞ്ഞു മനസിലാക്കുന്നുണ്ട്.ചെതലത്ത് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ടി. ശശികുമാരന്, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍, ബി.പി സുനില്‍ കുമാര്‍ എന്നിവരുടെ നേതൃത്യത്തിലാണ് ബോധവത്ക്കരണ പരിപാടികള്‍ ഊര്‍ജിതമാക്കിയിരിക്കുന്നത്.''
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍