231 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു
ബത്തേരി:വയനാട് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ വിവിധ ഭാഗങ്ങളിലായി നടത്തി പരിശോധനകളില്‍ 231 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു.ബീനാച്ചി ചൂരിമല ഭാഗത്ത് ബീനാച്ചി എസ്റ്റേറ്റ് ഫോറസ്റ്റില്‍ വെച്ച് ചാരായം വാറ്റുന്നതിന് വേണ്ടി രണ്ട് വലിയ പ്ലാസ്റ്റിക് ബക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 120 ലിറ്റര്‍ വാഷും, തേലമ്പറ്റ, അത്തി നിലം ഭാഗങ്ങളില്‍ നടത്തിയ പരിശോധനകളില്‍ പ്ലാസ്റ്റിക് ബാരലിലും തകര ടിന്നുകളിലുമായി സൂക്ഷിച്ചിരുന്ന 111 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളുമാണ് കണ്ടെടുത്തത്. മദ്യശാലകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ വ്യാജവാറ്റ് വ്യാജമദ്യ നിര്‍മ്മാണം എന്നിവ തടയുന്നതിലേക്കായി ജില്ലയിലുടനീളം വ്യാപക പരിശോധനകളാണ് നടത്തി വരുന്നത്.
വ്യാജമദ്യ നിര്മ്മാണത്തിലേര്പ്പെടുന്നവര്ക്കെതിരെ വരും ദിവസങ്ങളില്‍ പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്നും ആയത് തടയുന്നതിലേക്ക് പൊതുജനങ്ങളുടെ സഹകരണം പരമാവധി ഉപയോഗപ്പെടുത്തുമെന്നും രഹസ്യവിവരങ്ങള്‍ ശേഖരിച്ചു വരുകയാണെന്നും വയനാട് അസി.'എക്സൈസ് കമ്മീഷണര്‍ എന്‍. രാജശേഖരന് അറിയിച്ചു. പരിശോധനകള്‍ക്ക് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജിമ്മി ജോസഫ്, ട്രയിനിംഗ് ഇന്‍സ്പെക്ടര്‍ ബില്‍ജിത്,പ്രിവ. ഓഫീസര്‍മാരായ ബാബുരാജ്, പ്രഭാകരന്, സതീഷ്, ഇഋഛ മാരായ അമല്‍, അര്ജുന്,നിഷാദ്, സനൂപ്, അനില്‍, സുരേഷ്, പ്രമോദ്, ജിതിന്, സുധീഷ്, ഡ്രൈവര്‍ അന്‍വര്‍ എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍