സഹന സ്മരണയില്‍ ഇന്ന് ദുഃഖ വെള്ളി
പുല്‍പ്പള്ളി:യേശുദേവന്റെ കുരിശു മരണത്തിന്റെ സ്മരണ പുതുക്കി ക്രൈസ്തവര്‍ ഇന്നു ദുഃഖവെള്ളി ആചരിച്ചു.ഗാഗുല്‍ത്താമലയിലേക്കു കുരിശുമായി പീഡനങ്ങള്‍ സഹിച്ച് യേശു നടത്തിയ യാത്രയുടെയും അതിനുശേഷമുള്ള കുരിശുമരണത്തിന്റെയും ഓര്‍മ്മ പുതുക്കിയാണ് വിശ്വാസി സമൂഹം ദുഃഖവെള്ളി ആചരിക്കുന്നത്.ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ പള്ളികളില്‍ വിശ്വാസികള്‍ക്ക് പ്രേവേശനമില്ലെന്നതിനാല് സാധാരണ ദു:ഖവെള്ളിയാഴ്ച്ച നടക്കുന്ന കുരിശുമലകയറ്റമോ,കുരിശിന്റെ വഴിയോ ഇത്തവണയില്ലായിരുന്നു.പള്ളികളില്‍ നടക്കുന്ന കര്‍മ്മങ്ങള്‍ വിശ്വാസികള്‍ക്ക് വീടുകളില്‍ കാണാനുള്ള സൗകര്യം മിക്ക ഇടവകകളും ഒരുക്കിയിരുന്നു.ഇതിന് പുറമെ സഭാ ചാനലുകളും വിവിധ റീത്തകളുടെ ക്രമമനുസരിച്ച് ചടങ്ങുകള്സംപ്രേഷണം ചെയ്തിരുന്നു.പുല്പ്പള്ളസീതാ മൗണ്ട് സെന്റ് ജോസഫ് പള്ളിയില്‍ ഫാ.ജോവി തുരുത്തേല്‍, പട്ടാണിക്കുപ്പ് ഉണ്ണീശോ പള്ളിയില്‍ ഫാ.സിബിച്ചന് ചേലക്ക പള്ളിയില്‍,മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഫൊറോന ദൈവാലയത്തില്‍ ഫാ.ചാണ്ടി പുന്നക്കാട്ട്, പാടിച്ചിറ സെന്റ് സെബാസ്റ്റ്യന്‍ ദൈവാലയത്തില്‍ ഫാ.ജെയ്സ് പൂതക്കുഴിയും, ശശിമല സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയില്‍ ഫാ.ജോര്‍ജ് ആലൂംമൂട്ടില്‍, പുല്‍പ്പള്ളി തിരുഹൃദയ ദൈവാലയത്തില്‍ ഫാ.ജോര്‍ജ് ആലുക്ക, പുല്‍പ്പള്ളി സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്ക പള്ളിയില്‍ ഫാ.വര്‍ഗീസ് കൊല്ലം മാവുടി, ശശിമല ഉണ്ണീശോ പള്ളിയില്‍ ഫാ.സജി കോട്ടായില്‍, ആടിക്കൊല്ലി സെന്റ് സെബാസ്റ്റ്യന്‍ ദൈവാലയത്തില്‍ ഫാ.പോള്‍ എടയകൊണ്ടാട്ട്,കബനി ഗിരിസെന്റ് മേരീസ് പള്ളിയില്‍ ഫാ തോമസ് പൊന്‍ തൊട്ടിയിലും അമരക്കു നി സെന്റ് ജൂഡ് ദൈവലായത്തില് ഫാ. ജോയി പിണക്കാട് പറമ്പില്ശുശ്രൂഷകള്ക്ക് കാര്‍മ്മികത്വം വഹിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍