മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ടണ്‍ കപ്പ സംഭാവന നല്കി കര്ഷകന്.
പുല്‍പ്പള്ളി:കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണത്തിനുപകരം സംഭാവന ചെയ്ത് കര്ഷകന്.പുല്‍പ്പള്ളി ആലത്തൂര്‍ കവളക്കാട്ട് റോയി ആന്റണിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ടണ്‍ കപ്പ സംഭാവനയായി നല്കി മാതൃകയായത് .ഹോര്‍ട്ടികോര്‍പ്പ് അധികൃതര്‍ കൃഷിയിടത്തില്‍ എത്തി കപ്പ ഏറ്റുവാങ്ങി .സര്‍ക്കാരിന്റെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് അ ആവശ്യമായ കപ്പ എടുത്ത ശേഷം ഹോര്‍ട്ടികോര്‍പ്പ് തയ്യാറാക്കുന്ന കിറ്റുകളിലേക്ക് ബാക്കി കപ്പ ഉപയോഗിക്കും. കര്‍ഷകനെ സംബന്ധിച്ച് വലിയ പ്രതിസന്ധി ആണെങ്കിലും അതിനേക്കാള്‍ വലിയ പ്രതിസന്ധി അനുഭവിക്കുന്നവരെ സഹായിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്നും തനിക്ക് പണം നല്കാന് ഇല്ലാത്തതിനാലാണ് കാര്‍ഷിക ഉല്പാദനം സംഭാവനയായി നല്‍കിയത് എന്നും പറഞ്ഞു. കാര്‍ഷികമേഖലയിലെ ശാസ്ത്രീയമായ ഇടപെടലുകള്‍ക്കും നൂതന ആശയങ്ങള്‍ ഇലൂടെയും ശ്രദ്ധേയനായ റോയി ഇതിനോടകം നിരവധി പുരസ്കാരങ്ങള്‍ നേടിയ മികച്ച കര്ഷകന് ആണ് . കപ്പ സംഭാവന നല്കാന് ഉള്ള ആശയം കൃഷിമന്ത്രിയോടാണ് റോയി ആദ്യം അവതരിപ്പിച്ചത് അത്.കൃഷിമന്ത്രിയുടെ പ്രോത്സാഹനത്തില്‍ തുടര്‍ന്നാണ് ഹോര്‍ട്ടികോര്‍പ്പ് ഇടപെട്ട് കപ്പ് കൊണ്ടുപോയത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കൃഷിയിടത്തില്‍ നിന്നും കപ്പ കയറ്റി കൊണ്ട് പോയി. ഇതിന് മുമ്പ് പലര്‍ക്കായി കാര്‍ഷികവിളകളും തൈകളും സൗജന്യമായി നല്‍കിയും റോയി ശ്രദ്ധനേടിയിരുന്നു.പരമ്പരാഗത കര്‍ഷകകുടുംബത്തില്‍ ജനിച്ച കാപ്പി കൃഷിയില്‍ പുതിയ ആശയങ്ങള്‍ കണ്ടെത്തി സെലക്ഷന് കാപ്പി എന്ന പേരില്‍ പുറത്തിറക്കിയ കാപ്പിക്കും വലിയ ജനപ്രീതി ലഭിച്ചിട്ടുണ്ട്.കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ നേരിട്ട് ഇദ്ദേഹത്തിന്റെ തോട്ടം സന്ദര്‍ശിച്ചിട്ടുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍