ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണയില്‍ ഇന്ന് പെസഹ
പുല്‍പ്പള്ളി:യേശുവിന്റെ തിരുവത്താഴ സ്മരണയില്‍ ക്രൈസ്തവ ദൈവാലയങ്ങളില്‍ പെസഹ ആചരിച്ചു.പീഡാനുഭവത്തിന് മുന്നോടിയായി യേശു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയതിന്റെയും വിശുദ്ധ കുര്ബാനയുടെയും ഓര്‍മ്മ പുതുക്കിയാണ് വിശ്വാസികള്‍ പെസഹ ആചരിച്ചത്.വയനാട് ജില്ലയില്‍ വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ നടന്ന തിരുകര്‍മ്മങ്ങള്‍ക്ക് വൈദികര്‍ നേതൃത്വം നല്കി.കൊവിഡ് വ്യാപന ഭീഷണിയുടെയും ലോക് ഡൗണ്‍ നിയന്ത്രണങ്ങളുടെയും പശ്ചാതലത്തില്‍ ജനപങ്കാളിത്തമില്ലാതെയായിരുന്നു പള്ളികളില്‍ പ്രാര്‍ത്ഥനകള്‍ നടനന്നത്. പെസഹ എന്ന വാക്കിന് അര്‍ത്ഥം 'കടന്നുപോക്ക്' എന്നാണ്. ക്രൈസ്തവരെ സംബന്ധിച്ച് ഇത് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഫൊറോന ദൈവാലയത്തില്‍ ഫാ. ചാണ്ടി പുന്നക്കാട്ട്, പാടിച്ചിറ സെന്റ് സെബാസ്റ്റ്യന്‍ ദൈവാലയത്തില്‍ ഫാ.ജെയ്സ് പൂതക്കുഴിയും, ശശിമല സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയില്‍ ഫാ.ജോര്‍ജ് ആലൂംമൂട്ടില്‍, പുല്‍പ്പള്ളി തിരുഹൃദയ ദൈവാലയത്തില്‍ ഫാ.ജോര്‍ജ് ആലുക്ക, പുല്‍പ്പള്ളി സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്ക പള്ളിയില്‍ ഫാ.വര്‍ഗീസ് കൊല്ലം മാവുടി, ശശിമല ഉണ്ണീശോ പള്ളിയില്‍ ഫാ.സജി കോട്ടായില്‍, ആടിക്കൊല്ലി സെന്റ് സെബാസ്റ്റ്യന്‍ ദൈവാലയത്തില്‍ ഫാ.പോള്‍ എടയകൊണ്ടാട്ട്,കബനി ഗിരിസെന്റ് മേരീസ് പള്ളിയില്‍ ഫാ തോമസ് പൊന്‍ തൊട്ടിയിലുംപെസഹാ ശുശ്രൂഷകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍