അവഗണനയുടെ ദുരിതവും പേറി വയോധികയായ അമ്മിണിയുടെ ജീവിതം
പുല്‍പ്പള്ളി:നിവര്‍ന്നു നില്ക്കാന് കാലുകളില്ലാതെ തറയിലിഴയുന്ന വയോധികയായ അമ്മിണിക്ക് ഇപ്പോഴും പഞ്ചായത്തിന്റെ അഗതി ആശ്രയ പട്ടികയിലിടമില്ല.83 കാരിയായ മുള്ളന്‍കൊല്ലി പഞ്ചായത്തിലെ കാപ്പി സെറ്റ് കോളനിയിലെ കുറ്റിവയല്‍ അമ്മിണിയുടെ ജീവിതം ദയനീയമാണ്.പ്രമേഹം മൂത്ത് ഇരുകാലുകളും മുറിച്ചുമാറ്റി മാസങ്ങളോളം പുല്‍പ്പള്ളി സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു. ജീവിക്കാന്‍ ഒരു മാര്‍ഗവുമില്ല.പ്രാഥമികാവശ്യങ്ങള്‍ക്ക് പോലും പരാശ്രയം വേണ്ട അമ്മിണിയെപ്പോലുള്ള പാവങ്ങള്‍ക്ക് ആനുകൂല്യം നിഷേധിക്കുന്നത് പ്രതിഷേധാര്ഹമാണ്വേണ്ടത്ര അര്‍ഹതയില്ലാത്തവരും അഗതി ആശ്രയ പദ്ധതിയില്‍ ഇടം പിടിക്കുമ്പോഴാണ് തികച്ചും നിരാലംബയായ അമ്മിണി പടിക്ക് പുറത്തായത്.
മകള്‍ കൂലിപ്പണി ചെയ്താണ് സ്വന്തം കുടുംബവും അമ്മയെയും പോറ്റുന്നത് . ഭിന്നശേഷിക്കാരനായ മകന് കൂലിപ്പണിയും സാധിക്കില്ല. ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷ നല്‍കിയെങ്കിലും അമ്മിണി പട്ടികയില്‍ പെട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. നാട്ടുകാരുടെ സഹായത്തോടെയാണ് ഈ കുടുംബം കഴിഞ്ഞിരുന്നത് എന്നാല്‍ കോവിഡ് പ്രശ്നത്തെ തുടര്‍ന്ന് ഇപ്പോള്‍ ആരും തിരിഞ്ഞു നോക്കുന്നുമില്ല. പരഗതിയില്ലാത്ത അമ്മിണിയെപ്പോലുള്ളവരുടെ ജീവിത സാഹചര്യം കണക്കിലെടുത്ത് ഉടനടി സഹായം നല്ക്കാന് അധികൃതര്‍ തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍