ഡോക്ടറുടെ ക്വാറന്റെയിന് അവസാനിപ്പിച്ച് ജോലിയില്‍ കയറാന്‍ ഉത്തരവ്
മാനന്തവാടി:ക്വാറന്റയിനിലുള്ള മാനന്തവാടി ജില്ലാ ആശുപത്രിയിലെ ഡോക്ടറുടെ നിരീക്ഷണം അവസാനിപ്പിച്ച് എത്രയും പെട്ടെന്ന് ജോലിയില്‍ പ്രവേശിക്കാന്‍ കളക്ടര്‍ ഉത്തരവിറക്കി. ബെംഗളൂരുവില്‍ നിന്നെത്തിയ മകന്റെ സാമ്പിള്‍ പരിശോധനയ്ക്ക് അയയ്ക്കാന്‍ നിര്‍ദേശിച്ച സാഹചര്യത്തിലായിരുന്നു മാനന്തവാടി ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ റഷീദ് അവധി ആവശ്യപ്പെട്ടത്. മകന്റെ സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവ് ആയതിന്റെ അടിസ്ഥാനത്തില്‍, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് പ്രകാരമാണ് ഡോക്ടറുടെ നിരീക്ഷണം അവസാനിപ്പിച്ചത്. ഡോക്ടറുമായി സമ്പര്‍ക്കം പുലര്ത്തിയഎട്ട് ഡോക്ടര്‍മാര്‍, നാല് സ്റ്റാഫ് നഴ്സുമാര്‍, റേഡിയോഗ്രാഫര്‍, ഫാര്‍മസിസ്റ്റ്, ഹെഡ് നഴ്സുമാര്‍ തുടങ്ങിയവരെ വീടുകളില്‍ നിരീക്ഷണം തിങ്കളാഴ്ച അവസാനിപ്പിച്ചിരുന്നു.
മകന്റെ സാമ്പിള്‍ പരിശോധനയ്ക്ക് അയക്കാന്‍ നിര്‍ദേശിച്ച സാഹചര്യത്തില്‍ സെല്‍ഫ് ക്വാറൈന്റന് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍ മാര്‍ച്ച് 24നാണ് കത്ത് നല്‍കിയത്. 25ന് കത്ത് ഫയലില്‍ സ്വീകരിക്കുകയും ചെയ്തു. പിന്നീട് കത്ത് പുറത്താകുകയും 26ന് ഡോക്ടര്‍ക്ക് പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെയും കോവിഡ് നോഡല്‍ ഓഫീസറുടെയും ചുമതല നല്‍കിയതടക്കം വിവാദമാകുകയും ചെയ്തിരുന്നു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍