കാട്ടുതീയണക്കാനുള്ള ശ്രമത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു
പുല്‍പ്പള്ളി:കാട്ടുതീയണക്കാനുള്ള ശ്രമത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു.റെയില്‍വേ മുന്‍ ജീവനക്കാരന് പുല്‍പ്പള്ളി കൊല്ലിവയല്‍ വിജയന് (55) ആണ് മരിച്ചത്.പുല്‍പ്പള്ളി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസിന് കീഴിലുള്ള കൊല്ലിവയല്‍ പ്രദേശത്ത് ഇന്ന് ഉച്ചയോടെ പടര്‍ന്ന കാട്ടുതീ അണയ്ക്കുന്നതിനിടെ പ്രദേശവാസിയായ വിജയന് കുഴഞ്ഞു വീഴുകയായിരുന്നു.ഉടന്‍ പുല്‍പ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചൂ വെങ്കിലും മരിക്കുകയായിരുന്നു.സുധയാണ് ഭാര്യ.അക്ഷയ്,ആകാശ്, സീതാലക്ഷ്മി എന്നിവരാണ് മക്കള്‍.ഇന്നുച്ചയോടെയാണ് തേക്കിന് കാട്ടില്‍ കാട്ടുതീ പടര്‍ന്നത്. തുടര്ന്ന്ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പ്രദേശവാസികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് നീണ്ട പരിശ്രമത്തിന്റെ ഫലമായി തീയണക്കുകയായിരുന്നു. ഇതിനിടയിലാണ് നാട്ടുകാരെയും വനപാലകരേയും ഒരേ പോലെ ഞെട്ടിച്ചുകൊണ്ട് വിജയന്റെ മരണം സംഭവിക്കുന്നത്. തീ പടര്‍ന്നതിന് സമീപത്തേക്ക് ബക്കറ്റില്‍ വെള്ളവുമായെത്തി തീയണക്കാന്‍ ശ്രമിക്കുന്നതിനിടെ ഇദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. മൃതദേഹം നാളെ വീട്ടുവളപ്പില്‍ സംസ്കരിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍