സി.എം.പി പ്രചരണ കാല്‍നട ജാഥ നടത്തി
പനമരം: 'പൗരത്വം ജന്മാവകാശമാണ്, കരിനിയമങ്ങള്‍ അറബിക്കടലിലെറിയുക ' എന്ന മുദ്രാവാക്യവുമായി സി.എം.പിപനമരം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പള്ളിക്കുന്ന് മുതല്‍ പനമരം ടൗണ്‍ വരെ പ്രചരണ കാല്‍നട ജാഥ നടത്തി.പള്ളിക്കുന്ന് ടൗണില്മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി ജാഥാ ക്യാപ്റ്റന്‍ കെ.എ.സജിക്ക് പതാക നല്കി പ്രചരണ ജാഥ ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ സി.എം.പി ജില്ലാ സെക്രട്ടറി ടി.കെ.ഭൂപേഷ് അധ്യക്ഷത വഹിച്ചു.രാജ്യത്തെ ജനങ്ങള്‍ക്ക് സംരക്ഷണവും സുരക്ഷിതത്വവും നല്‍കേണ്ട ഭരണകൂടം തന്നെ പൗരത്വത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കുകയാണെന്നും ബ്രിട്ടീഷുകാരും പോര്‍ച്ചുഗീസുകാരും പിന്തുടര്‍ന്ന വിഭജന തന്ത്രമാണ് ഫാഷിസ്റ്റ് ഭരണകൂടവും പയറ്റിക്കൊണ്ടിരിക്കുന്നതെന്ന് കെ.കെ. അഹമ്മദ് ഹാജി പറഞ്ഞു. ജനദ്രോഹ നയങ്ങള്‍ പിന്തുടരുന്ന പിണറായി സര്‍ക്കാറും അഴിമതിയും സ്വജന പക്ഷപാതവും പിന്തുടരുന്ന പനമരം ഗ്രാമപ്പഞ്ചായത്ത് ഭരണ സമിതിയും തങ്ങളുടെ തെറ്റായ നയങ്ങള്‍ തിരുത്താന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചടങ്ങില്‍ ജാഥ വൈസ് ക്യാപ്റ്റന്‍ സുശീലാ അലക്സ്, സി.അബ്ദുല്‍ നാസര്‍, ബെന്നി മാതോത്ത്, എം.പി ഗംഗാധരന്, ബേണി പള്ളിക്കുന്ന് എന്നിവര്‍ സംസാരിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ബെന്നി അരിഞ്ചേര്‍മല, അസീസ് കുനിയന്‍ സംസാരിച്ചു. പനമരത്ത് നടന്ന സമാപന സമ്മേളനം അഡ്വ. എന്‍.കെ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. സി.എം.പി നേതാക്കളായ തമ്പി ചന്ദ്രന്, കെ.എ. കുര്യന് മുഖ്യപ്രഭാഷണം നടത്തി. ശ്രീധരന് അമ്മാനി, വി.വി ബെന്നി, ശീതള രാജന്, പി.വി.രഘു സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍