സി.കെ.അബ്ദുള്ളക്കുട്ടി;അനുസ്മരണ പ്രഭാഷണം നടത്തി
ബത്തേരി:ശാസ്ത്രബോധം വ്യാപിപ്പിച്ചുകൊണ്ട് മാത്രമേ അന്ധവിശ്വാസങ്ങളില്‍ നിന്നും ജാതിമത അത്യാചാരങ്ങളില്‍ നിന്നും ബഹുജനങ്ങളെ മോചിപ്പിക്കാനാവു എന്ന് ഡോ.പി. എം സിദ്ധാര്ത്ഥന് അഭിപ്രായപ്പെട്ടു. അവയുടെ കാര്യ കാരണങ്ങളിലേക്ക് ആഴത്തില്‍ കടന്നു ചെന്ന് അവരെ ബോധ്യപ്പെടുത്തുന്നതാണ് ശാസ്ത്രീയമായ രീതി. രാജ്യത്തെ പുരോഗമന പ്രസ്ഥാനങ്ങള്‍ ഈ വെല്ലുവിളി ഏറ്റെടുക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.സി.കെ.അബ്ദുള്ളക്കുട്ടിയുടെ പതിനൊന്നാമത് ചരമവാര്‍ഷിക ദിനത്തില്‍ അബ്ദുള്ളക്കുട്ടി സ്മാരക ഫൗണ്ടേഷന് ബത്തേരിയില്‍ സംഘടിപ്പിച്ച 'മതം, ശാസ്ത്രം, സമൂഹം ' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ അജ്ഞതയും ദുരിതങ്ങളും മുതലെടുത്താണ് മത തീവ്രവാദികള്‍ രാജ്യത്ത് കലാപങ്ങള്‍ സൃഷ്ടിക്കുന്നത്. ഓരോ കലാപവും ജനങ്ങളുടെ കൂട്ടായ്മയേയും സാംസ്കാരിക മുന്നേറ്റങ്ങളേയും ദീര്‍ഘനാളത്തേക്ക് തടസ്സപ്പെട്ടുത്തും. ഈ കാലഘട്ടം അന്ധവിശ്വാസങ്ങളും വര്‍ഗ്ഗീയതയും വളരാനും രാജ്യത്തെയാകെ ഫാസിസത്തിലേക്ക് തള്ളിയിടാനും അവസരമൊരുക്കും. ഇത്തരം പ്രവണതകളെ മുളയില്‍ തന്നെ നുള്ളിക്കളയാന്‍ പൊതു സമൂഹം തയ്യാറാകണം. അന്ധവിശ്വാസങ്ങളോടും അനാചാരങ്ങളോടും പൊരുതി ജീവിച്ച സി കെ അബ്ദുള്ളക്കുട്ടി പുരോഗമന പ്രവര്‍ത്തകര്‍ക്ക് മാതൃകയാണെന്ന് ഡോ. സിദ്ധാര്ത്ഥന് പറഞ്ഞു.
യോഗത്തില്‍ സ്മാരക ഫൗണ്ടേഷന് ചെയര്മാന് പ്രൊഫ.കെ.ബാലഗോപാലന് അധ്യക്ഷനായി. കണ്‍വീനര്‍ കെ.വി.മത്തായി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേരള എന്‍ജിഒ യൂണിയന് സെക്രട്ടറി ശ്രീനിവാസന്, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി എംകെ ദേവസ്യ എന്നിവര്‍ സംസാരിച്ചു. സ്വാഗത സംഘം ചെയര്മാന് റഷീദ് സ്വാഗതവും കണ്‍വീനര്‍ മധുസൂദനന് നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍