വയനാട് ജില്ലാ സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരതാ പദ്ധതി വിജയിപ്പിക്കുക: സി.കെ.ശശീന്ദ്രന് എം.എല്‍.എ
കല്‍പ്പറ്റ:71 ശതമാനം മാത്രമുള്ള വയനാട് ജില്ലയിലെ ആദിവാസി സാക്ഷരതാ നിരക്ക് 90 ശതമാനമെങ്കിലും ആക്കിയെങ്കിലെ വയനാട് ജില്ലക്ക് പുരോഗതി ഉണ്ടാകൂകയുള്ളൂ വെന്ന് കല്‍പ്പറ്റ എം.എല്‍.എ സി.കെ.ശശീനദ്രന് വയനാട് സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരതാ പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറിമാരുടെ അവലോകന യോഗത്തില്‍ അഭിപ്രായപ്പെട്ടു. 5 മാസത്തെ ക്ലാസിന് ശേഷം 2975 ആദിവാസി ഊരുകളിലെയും 25000 ല്‍ പരം നിരക്ഷരരെ പൊതു സമൂഹത്തിന്റെ പിന്‍ബലത്തോടുകൂടി സാക്ഷരരാക്കാനും തീരുമാനമായി. ക്ലാസുകള്‍ കണ്ടെത്തല്‍ പ്രവേശനോത്സവം, ഇന്ല്ട്രക്ടര്മാരുടെ പരിശീലനം മാര്‍ച്ച് 31ന് മുമ്പ് പൂര്‍ത്തീകരിക്കാനും തീരുമാനനമായി. പദ്ധതിക്കുള്ള തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വകയിരുത്താനും തീരുമാനമായി. അവോലകന യോഗത്തില്‍ എ.ഡി.എം. തങ്കച്ചന് ആന്റണി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സുഭദ്ര നായര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബെന്നി ജോസഫ്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്മാരായ പി.എം.നാസര്‍, പി.ഭരതന്, ഉഷ വിജയന്, പി.തങ്കമണി, രുഗ്മിണി സുബ്രമണ്യന്‍, ബിന്ദു പ്രകാശ്, വിവിധ ജനപ്രതിനിധികളായ ജോര്‍ജ്ജ് പുല്‍പ്പാറ, ഷീജ സെബാസ്റ്റ്യന്‍, നദീറ മുസ്തഫ, കെ.വിജയന്, ശ്രീജ സാബു, ടി.ആര്.രവി, കെ.രാജഗോപാലന്‍, കടവന്‍ ഹംസ, സെക്കീന്.കെ, റീജ, ശോഭന പ്രസാദ്, അസി. ഡയറക്ടര്‍ സന്ദീപ് ചന്ദ്രന്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാരായ പ്രശാന്ത് കുമാര്‍.എസ്.കെ, ഡോറിസ്.എന്‍, ജോക്കബ്, വി.ഉസ്മാന്, കെ.ഉണ്ണി, സുനില്‍കുമാര്‍.എസ്.കെ, വിജില പ്രദീപ്, ജിതേഷ്.എ.എം, ഹേമലത.എം.ആര്, കെ.അനില്‍കുമാര്‍, ദിനേശ്.പി.ജെ എന്നിവരും പഞ്ചായത്ത് മുനിസിപ്പല്‍ കോ-ഓര്‍ഡിനേറ്റര്‍മാരും പ്രേരക്മാരും പങ്കെടുത്തു. സാക്ഷരതാ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍.ബാബു സ്വാഗതവും അസി കോ-ഓര്‍ഡിനേറ്റര്‍ നന്ദിയും പറഞ്ഞു. .
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍