കടമാന്‍തോട് പദ്ധതി നാടിന്റെ ആവശ്യം:വികസന സെമിനാര്‍
പുല്‍പ്പള്ളി:കടമാന്‍തോട് പദ്ധതിയും മുള്ളന്‍കൊല്ലി പഞ്ചായത്തിന്റ വികസനവും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.വരള്‍ച്ചയും കൃഷി നാശവും രൂക്ഷമായിക്കൊണ്ടിരിക്കുന്ന പുല്‍പ്പള്ളി മുള്ളന്‍കൊല്ലി മേഖലയില്‍ ജലസംരക്ഷണത്തിന് നിര്‍ദ്ദിഷ്ട കടമാന്‍ തോട് പദ്ധതി ആവശ്യമാണെന്ന് സെമിനാറില്‍ അഭിപ്രായം ഉയര്‍ന്നു.വയനാട് ജില്ലയില്‍ അതിരൂക്ഷമായ വരള്‍ച്ച അനുഭവിക്കുന്ന പഞ്ചായത്തുകളില്‍ ഒന്നാണ് മുള്ളന്‍കൊല്ലി.ഇത് പരിഹരിക്കാന്‍ കഴിയുന്ന ഏറ്റവും ശാസ്ത്രീയവും നൂതനവുമായ പദ്ധതിയാണ് നിര്‍ദ്ദിഷ്ട കടമാന്‍തോട് പദ്ധതിയെന്നും സെമിനാര്‍ ചൂണ്ടിക്കാട്ടി.സെമിനാര്‍ കര്‍ഷക സംഘം ജില്ലാ സെക്രട്ടറി പി.കെ സുരേഷ് ഉദ്ഘാടനം ചെയ്തുആയിരക്കണക്കിന് ഏക്കര്‍ കൃഷി യോഗ്യം ആക്കുന്നതിനും, മൃഗപരിപാലനത്തിന്, ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ഈ പദ്ധതികൊണ്ട് കഴിയും. പുല്‍പ്പള്ളി പഞ്ചായത്തില്‍ ഡാം പണിത് ആധുനികസാങ്കേതിക വിദ്യയുടെ സഹായത്തോടെ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്ത് പൂര്‍ണ്ണമായും, പൂതാടി പഞ്ചായത്ത് ഭാഗീകമായും ഉള്‍പ്പെടുന്നതാണ് പദ്ധതി.മുന്‍കൈ എടുക്കേണ്ട എം.എല്‍.എ യെ പോലുള്ള ചില ജനപ്രതിനിധികള്‍ കാഴ്ച്ചക്കാരനായി നില്‍ക്കുന്നത് എന്തുകൊണ്ടും ജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യം ആണ്. ജലസംരക്ഷണതോടൊപ്പം മത്സ്യ കൃഷി, ടൂറിസം, ഭൂഗര്ഭജലവര്ധന എന്നിവയും, പദ്ധതി നടപ്പിലാക്കിയാല്‍ വിഭാവനം ചെയ്യാമെന്ന് സെമിനാറില്‍ ചര്‍ച്ച വന്നു.ഇതിന്ആവശ്യമായ പ്രാരംഭ സര്‍വേ നടപടികള്‍ ഉടന്‍ ആരംഭിക്കണം. പദ്ധതി ഉദ്ദേശിക്കുന്ന സ്ഥലത്തു ജനങ്ങളുടെ യോഗം വിളിച്ചു അവരുടെ ആശങ്ക അകറ്റണമെന്നും സെമിനാറില്‍ ആവശ്യമുയര്‍ന്നു. കെ എന്‍ സുബ്രഹ്മണ്യന് , എം.എസ് സുരേഷ്, സജി മാത്യു, കെവി ജോബി, ജനപ്രതിനിധികളായ സിപി വിന്‍സെന്റ്, ഷെല്ജന് സി കെ, സിസിലി ചെറിയാന്, രഷിതപ്രതീഷ്, ബിന്ദുബിജു, നിഷശശി, പിഎ മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍