തൊണ്ടാര്‍ ജലസേചനപദ്ധതിയുടെ പ്രാഥമിക ഭൂതലസര്വ്വേ ആരംഭിച്ചു
മൂളിത്തോട്:കാവേരി നദി ജല തര്‍ക്ക ട്രൈബ്യൂണല്‍ വിധിപ്രകാരം കബനീനദി തടത്തിന് അനുവദിച്ച 21 ടി.എം.സി ജലം സംഭരിക്കുന്നതിന് വേണ്ടി വിഭാവനം ചെയ്ത തൊണ്ടര്‍ ജലസേചനപദ്ധതിയുടെ പ്രാഥമിക ഭൂതല സര്‍വ്വേകള്‍ക്ക് തുടക്കംകുറിച്ചു.പദ്ധതി വിഭാവനം ചെയ്ത മൂളിത്തോടിനു സമീപം മടത്തുംകുന്നിലാണ് സര്‍വേ നടപടികള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. പദ്ധതി പ്രദേശത്തെ ഗാര്‍ഹിക വാണിജ്യ കാര്‍ഷിക വിളകളുടെ വിവരശേഖരണവും ഇതോടൊപ്പം നടക്കുന്നുണ്ട്. സര്‍വ്വേ നടപടികള്‍ക്ക് ശേഷം പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കുന്നതിനായി യോഗം ചേര്‍ന്നതിന് ശേഷം വിശദമായ പദ്ധതി രൂപരേഖ കേന്ദ്ര ജലകമ്മീഷന്റെ അന്തിമാനുമതിക്കായി സമര്‍പ്പിക്കുന്നതാണ്.
വര്‍ഷാവര്‍ഷം 96 ടിഎംസി ജലം കബനിയിലൂടെ കവേരി നദിയിലേക്ക് ഒഴുകിയെത്തുന്നു എങ്കിലും വയനാടില്‍ ഇതുവരെ കാര്യമായ തോതില്‍ ഉള്ള ജല സംരക്ഷണവും വിനിയോഗവും സാധ്യമായിട്ടില്ല. വയനാട് നേരിട്ട പ്രളയത്തിനുശേഷം വേനലിന്റെ തുടക്കത്തില്‍ തന്നെ അതിര്‍ത്തി ഗ്രാമങ്ങളിലും മറ്റു പ്രദേശങ്ങളിലും വേനല്‍ പിടിമുറുക്കുകയാണ്. തൊണ്ടാര്‍ ജലസേചനപദ്ധതിയുടെ സര്‍വ്വേകള്‍ക്ക് ശേഷം മഴനിഴല്‍ പ്രദേശമായ പുല്‍പ്പള്ളി മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ വിഭാവനം ചെയ്ത കടമാന്‍തോട് പദ്ധതിയുടെ സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍