ഇത് ഗുണ്ടല്‍പേട്ടല്ല..! വര്‍ണ്ണ കാഴ്ചകളൊരുക്കി മാവിലാംതോട്ടിലെ ചെണ്ടുമല്ലി പൂന്തോട്ടം
പുല്‍പ്പള്ളി:വണ്ടിക്കടവ് മാവിലാംതോട്ടില്‍ പഴശ്ശി സ്മാരകത്തിന് സമീപം കൃഷി ചെയ്ത ചെണ്ടുമല്ലി പൂക്കള്‍ കാണാന്‍ സഞ്ചാരികളുടെ വന്‍തിരക്ക് .കത്തുന്ന വേനലില്‍ കാടും നാടും വരണ്ടുണങ്ങുമ്പോള്‍ മാവിലാംതോട്ടിലെ ചെണ്ടുമല്ലികള്‍ വര്‍ണ വസന്തം വിരിയിക്കുകയാണ്. വേനല്‍ ചൂടില്‍ പച്ചപ്പ് മാഞ്ഞപ്പോള്‍ പഴശി സ്മൃതി മണ്ഡപത്തിലെ പൂന്തോട്ടം പൂത്തുലഞ്ഞത് സഞ്ചാരികള്‍ക്ക് കണ്കുളിരുന കാഴ്ച്ചയായി. ഡിടിപിസിയാണു മാ വിലാംതോട് ലാന്‍ഡ്സ്കേപ്പ് മ്യൂസിയത്തില്‍ ചെണ്ടുമല്ലിത്തോട്ടം മുണ്ടാക്കിയത്. പഴശി സ്മാരകത്തിന് മുന്നില്‍ പാഴായി കിടന്ന സ്ഥലത്ത് വരിവരിയായി ചെണ്ടുമല്ലി കൃഷി ഒരുക്കുകയായിരുന്നു. രണ്ടു നേരം നനച്ച് വളര്‍ത്തിയ ചെടിയപ്പാടെ പൂവിട്ടപ്പോള്‍ കാണാന്‍ സഞ്ചാരികളുടെ തിരക്കേറി. കര്‍ണാടകയില്‍ പോലും ഈ സമയത്ത് ചെണ്ടുമല്ലി കാണാറില്ല. ഗുണ്ടല്‍ പെട്ടില് നിന്ന് വിത്ത് കൊണ്ടുവന്ന് മാസങ്ങള്‍ക്കു മുന്‍പാണ് വിവിധ വര്‍ണത്തിലുള്ള പൂന്തോട്ടമൊരുക്കിയത്. പൂന്തോട്ടം കാണാനും ഇവിടുത്തെ ശീതളിമയിലിരിക്കാനും വൈകുന്നേരങ്ങളില്‍ ധാരാളം സഞ്ചാരികളെത്തുന്നുണ്ട്. കുട്ടികളുടെ കളിസ്ഥലവും പഴശി കഥകളുടെ ചുമര്‍ചിത്രങ്ങളും പുല്‍ത്തകിടികളും സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍