ആദിവാസി സാക്ഷരത;പ്രവേശനോത്സവത്തിന്ഉജ്ജ്വല തുടക്കം
ബത്തേരി:വയനാട് ജില്ലയിലെ ആദിവാസി സാക്ഷരത 71 % ല്‍ നിന്നും 90% ആക്കുന്നതിന് വേണ്ടി സംസ്ഥാന സാക്ഷരതാ മിഷന് ജില്ലയിലെ 2975 ആദിവാസി കോളനികളിലായി ആരംഭിക്കുന്ന വയനാട് സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരതാ ക്ലാസ്സിന്റെപ്രവേശനോത്സവങ്ങള് പ്രൗഡഗംഭീരമായി കോളനികളില്‍ ആരംഭിച്ചു.ജില്ലയില്‍ 2975 ഊരുകളില്‍ എല്ലാ ദിവസവും വൈകുന്നേരം 4 മണി മുതല്‍ 6 മണി വരെ ക്ലാസ്സുകള്‍ ഈ മാസം തന്നെ ആരംഭിക്കന്നതാണ് .1300 ആദിവാസിവിഭാഗത്തില്‍പ്പെട്ട പത്താം ക്ലാസ്സ് വിജയിച്ച ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് ഇതിനായി പരിശീലനം നല്കി നിയമിച്ചിട്ടുണ്ട് സുല്‍ത്താന്‍ ബത്തേരിയിലെ കട്ടയാട് കോളനിയില്‍ ചെയര്മാന് ടി.എല്‍ സാബുവുംപൊഴുതന സുഗന്ധഗിരി കാട്ടുനായ്ക്കകോളനിയില്‍ പ്രസിഡണ്ട് എന്‍.സ് പ്രസാദുംപൊഴുതന അമ്പ കോളനിയില്‍ സാക്ഷരതാമിഷന്ജില്ലാ കോഡിനേറ്റര്‍ പി.എന്‍ ബാബുവും മുള്ളന്‍കൊല്ലി മരക്കടവ് കോളനിയില്‍ പ്രസിഡണ്ട് ഗിരിജാ കൃഷ്ണനും നെന് മേനി അമ്പലക്കുന്ന് കോളനിയില്‍ പ്രസിഡണ്ട് കെ പത്മനാഭനും കല്പറ്റ നഗരസഭയിലെ കരടി മണ്ണ് കോളനിയില്കൗണ്സിലര് എം.എ സുരേഷ് കുമാറും .പ്രവേശനോത്സവങ്ങള്‍ ഉദ്ഘാടനം ചെയ്തു.എല്ലാ കോളനികളിലും വിപുലമായ രീതിയില്പ്രവേശനോത്സവങ്ങള് സംഘടിപ്പിക്കുന്നുണ്ട് പ്രേരക്മാരായ വാസന്തി,ഫാത്തിമ,പ്രേമലത, വിജയകുമാരി, അനിത കെ ഉഷ.,ഗിരിജ ,ഇന്ദിര ,രമണിഎന്നിവരും പഞ്ചായത്ത് കോഡിനേറ്റര്‍മാരായ പി.ഉണ്ണികൃഷ്ണന്,അരവിന്ദാക്ഷന് ,ജോണ്‍ മാസ്റ്റര്‍, ചന്ദ്രന് കെ നാത്തി എന്നിവരും ജനപ്രതിനിധികളും ഊര് ക്കൂട്ടം മൂപ്പന്മാരും പ്രൊമോട്ടര്മാരുംപ്രവേശനോത്സവങ്ങള്ക്ക് നേതൃത്യം കൊടുത്തു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍