ഇരുളത്ത് അനധികൃതമായി നീര്‍ച്ചാലുകള്‍ മണ്ണിട്ട് നികത്തിയ സംഭവത്തില്‍ നടപടി വേണം: ജനതാദള്‍ (എസ്)
പുല്‍പ്പള്ളി:പൂതാടി പഞ്ചായത്തിലെ ഇരുളം വില്ലേജ് പരിധിയില്‍ ബത്തേരി പുല്‍പ്പള്ളി റോഡില്‍ ഇരുളം പെട്രോള്‍ പമ്പിന് മുന്‍വശത്തുള്ള കാപ്പി എസ്റ്റേറ്റ് തോട്ടത്തിലെ ചെറുമരങ്ങള്‍ പോലും മുറിച്ച് മാറ്റുകയും, കുന്നുകള്‍ ഇടിച്ച് നിരത്തി ആശുപത്രിക്കാണെന്ന വ്യാജേനെ ഭൂമികള്‍ മുറിച്ച് വില്‍പ്പന നടത്തുകയാണെന്ന് പരാതി.ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള തണ്ണീര്‍ തടമടക്കമുള്ള പ്രദേശങ്ങള്‍ ഭൂമാഫിയ മണ്ണിട്ട് നിരത്തിയിരിക്കുകയാണ്.മഴക്കാലമായാല്‍ നീരുറവയുള്ള പ്രദേശത്ത് നീരൊഴുക്കിനെ പോലും ബാധിക്കുന്ന തരത്തിലാണ് മണ്ണിട്ട് നികത്തിയിരിക്കുന്നത്.ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ജനതാദള്‍ (എസ്) നേതൃത്വം ആവശ്യപ്പെട്ടു. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഭൂമിയിലെ കുന്നുകള്‍ ഇടിച്ച് നിരത്തിയിരിക്കുന്നതെന്നും നൂറുകണക്കിന് ചെറുമരങ്ങള്‍ പൂര്‍ണ്ണമായും മുറിച്ച് മാറ്റുകയും, നീര്‍ച്ചാലുകളില്‍ ലോഡ് കണക്കിന് മണ്ണ് കൊണ്ടുവന്നിട്ടാണ് നികത്തി കൊണ്ടിരിക്കുന്നതെന്നും ജനതാദള്‍ (എസ്) നേതൃത്വം കുറ്റപ്പെടുത്തി.ജനങ്ങളുടെ ശ്രദ്ധതിരിക്കുന്നതിനായി ആശുപത്രിയുടെ പ്രവര്‍ത്തനമെന്ന പേരില്‍ ബോര്‍ഡ് സ്ഥാപിച്ചാണ് മണ്ണിടിച്ച് നികത്തിയത്.ഇപ്പോള്‍ മണ്ണിട്ട് നിരത്തിയ സ്ഥലം പ്ലോട്ടുകളായി മുറിച്ച് വില്ക്കാന് തുടങ്ങിയതോടെയാണ് നാട്ടുകാര്‍ പരാതിയുമായെത്തിയത്. മണ്ണിട്ട് നികത്തിയ നീര്‍ച്ചാലുകള്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടറുള്പ്പടയുള്ളവര്ക്ക് നാട്ടുകാര്‍ പരാതി നല്കി.റവന്യൂ ഉദ്യോഗസ്ഥരുടെ വഴിവിട്ട സഹായമാണ് കുന്നിടിച്ച് നിരത്താന്‍ കാരണമായതെന്നും ഇത് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ജനതാദള്‍ (എസ്) ഭാരവാഹികളായ എ.ജെ കുര്യന്, അരുണ്‍ ടി.കെ., ബെന്നി കുറുമ്പാലക്കാട്ട് എന്നിവര്‍ ആവശ്യപ്പെട്ടു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍