ജില്ലാശുപത്രി ഗൈനക്കോളജിയില്‍ അള്‍ട്രാ സൗണ്ട് സ്കാനിംഗ് മെഷീന് സ്ഥാപിച്ചു.
മാനന്തവാടി:സ്ത്രീ സംബന്ധമായ അസുഖങ്ങള്‍ക്കും,ചികിത്സകള്‍ക്കുമായി എത്തുന്ന നിരവധി രോഗികള്‍ക്കും,ഡോക്ടര്‍മാര്‍ക്കും ഏറെ അനുഗ്രഹമായി ജില്ലാശുപത്രി ഗൈനക്കോളജി വിഭാഗത്തില്‍ അള്‍ട്രാ സൗണ്ട് സ്കാനര്‍ പ്രവര്‍ത്തന സജ്ജമായി.അടിയന്തിര ഘട്ടങ്ങളില്‍ ഏറ്റവും വേഗത്തിലും,കൃത്യതയാര്‍ന്നതുമായ പരിശോധന ഫലം ലഭിക്കുന്നതിലൂടെ ഗര്‍ഭ സംബന്ധമായ വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ കഴിയുമെന്നതാണ് സ്കാനറിന്റെ പ്രത്യേകത.ആശുപത്രിയില്‍ ഉച്ചക്ക് ഒരു മണി വരെയാണ് സ്കാനിംഗ് വിഭാഗം പ്രവര്‍ത്തിക്കാറുള്ളൂ, പിന്നീട് ചികിത്സ തേടി എത്തുന്ന രോഗികള്‍ സ്വകാര്യ സ്കാനിംഗ് സെന്ററുകളെയാണ് ആശ്രയിക്കേണ്ടി വരുന്നത്, ഇത് സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നതിനോടൊപ്പം പരിശോധന ഫലം വളരെ വൈകി മാത്രമേ ലഭിക്കുകയുള്ളുവെന്നതിനാല്‍ തന്നെ ചികിത്സ നിശ്ചയിക്കുന്നതിനും കാലതാമസത്തിന് ഇടയാക്കും, ഇത് പലപ്പോഴും അമ്മമാരുടെ മരണത്തിന് വരെ കാരണവുമാകാറുണ്ട്ഇതിനെല്ലാം ശാശ്വത പരിഹാരമായാണ് ലേബര്‍ റൂമില്‍ സ്ക്കാനിംഗ് മെഷീന് സ്ഥാപിച്ചിരിക്കുന്നതെന്ന് കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ.അബ്ദുള്‍ റഷീദ് പറഞ്ഞു.
സ്വകാര്യ സെന്ററുകളില്‍ 800 മുതല്‍ 1000 രൂപ വരെയാണ് അള്‍ട്ര സൗണ്ട് സ്ക്കാനിംഗിന് ചാര്‍ജ് ഈടാക്കുന്നത്.'അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ 100 നും 150 നും ഇടയില്‍ സ്ത്രീകളാണ് പ്രതിദിനം ജില്ലാശുപത്രി ഗൈനക്ക് ഒപിയില്‍ ചികിത്സക്കായി എത്തുന്നത്. പ്രതിമാസം 250 നും 300 നുമിടയില്‍ പ്രസവങ്ങളും ആശുപത്രിയില്‍ നടക്കുന്നുണ്ട്, ആദിവാസികളും , നിര്‍ധനരുമായ 30 ശതമാനത്തോളം വന്ധ്യത ബാധിച്ചിരിക്കുന്ന സാഹചര്യത്തില്വന്ധ്യത ചികിത്സക്കും ഏറെ ഉപകാരപ്രദമായി മാറുന്നതാണ് ഈ ഉപകരണം . മറ്റ് അനുബന്ധ സംവിധാനങ്ങളും കൂടി സജ്ജീകരിച്ചാല്‍ വന്ധ്യതക്ക് വിദഗ്ധ ചികിത്സക്ക് പ്രത്യേക. വിഭാഗവും ജില്ലാശുപത്രിയില്‍ സജ്ജീകരിക്കാന്‍ കഴിയും, 12 ലക്ഷത്തിലധികം രൂപ ചിലവ് വരുന്ന അള്‍ട്ര സൗണ്ട് സ്കാനിംഗ് സംവിധാനം എന്‍ എച്ച് എമമാണ് ജില്ലാശുപത്രിയിലേക്ക് നല്‍കിയിരിക്കുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍