ജനവാസ മേഖലയില്‍ മലിനജലം നിക്ഷേപിക്കാന്‍ ശ്രമമെന്ന് പരാതി ;ടാങ്കര്‍ ലോറി പോലീസ് കസ്റ്റഡിയില്‍
പുല്‍പ്പള്ളി:മുള്ളന്‍കൊല്ലി ടൗണിനടുത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ ഇന്നലെ രാത്രിയെത്തിയ ടാങ്കര്‍ ലോറി നാട്ടുകാര്‍ തടഞ്ഞു.കണ്ണൂരില്‍ നിന്ന് വന്ന ടാങ്കര്‍ ലോറിയില്‍ മാലിനജലമാണെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ തടഞ്ഞത്.തുടര്‍ന്ന് പഞ്ചായത്തിനെയും പോലീസിനെയും അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പുല്‍പ്പള്ളി പോലീസ് ലോറി കസ്റ്റഡിയിലെടുത്തു.ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന മലിനജലം കൃഷിയിടത്തില്‍ ജെ.സി.ബി ഉപയോഗിച്ച് നിര്‍മ്മിച്ച വന്‍ കുഴിയില്‍ കളയുന്നതിനായാണ് എത്തിച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു.ടാങ്കര്‍ ലോറിയിലുള്ളത് മലിന ജലമാണോയെന്ന് പരിശോധിക്കുന്നതിനായി പഞ്ചായത്ത് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മേല്‍ നടപടി സ്വീകരിക്കുകയുള്ളുവെന്ന് പുല്‍പ്പള്ളി എസ്.ഐ അജീഷ് പറഞ്ഞു.കണ്ണൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നുള്ള മലിനജലമാണ് കരാറുകാരന്റെ നേതൃത്വത്തില്‍ കൊണ്ടുവന്നതാണെന്നാണ് സൂചന. ആശുപത്രിയില്‍ നിന്നുള്ള 25 ലോഡ് മലിനജലം ഇവിടെയെത്തിച്ച് നിക്ഷേപിക്കാനായിരുന്നു നീക്കം. ഇതിനായി തോട് ഉള്‍പ്പെടെ മണ്ണിട്ട് നികത്തിയാണ് താല്‍ക്കാലിക റോഡ് നിര്‍മിച്ചിരിക്കുന്നത്. ജനവാസ കേന്ദ്രമായതും, നിരവധി കുടിവെള്ള സ്രോതസ്സടക്കമുള്ളതുമായ സ്ഥലത്ത് മലിനജലം ഒഴുക്കാന്‍ എത്തിയവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കാനുള്ള നീക്കത്തിലാണ് നാട്ടുകാര്‍. ആശുപത്രിയില്‍ നിന്ന് ഫില്‍ട്ടര്‍ ചെയ്ത വെള്ളമാണ് ടാങ്കറില്‍ എത്തിച്ചതെന്നും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്നുമാണ് വാഹനവുമായി എത്തിയവര്‍ പറയുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍