ശ്മശാനത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി
ബത്തേരി:ബത്തേരി ഗണപതിവട്ടം ഹിന്ദുശ്മശാനത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തി.പുരുഷന്റേതെന്ന് സംശയിക്കുന്ന മൃതദേഹം ഇന്ന് രാവിലെ 11.30യോടെയാണ് കണ്ടത്. ശ്മശാനത്തില്‍ മൃതദേഹം സംസ്ക്കരിക്കുന്നതിനായി കുഴിയെടുക്കാന്‍ എത്തിയവരാണ് പാതി കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് ബത്തേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ശ്മശാനത്തില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെ നടത്തിയ പരിശോധനയിലാണ് പാതികത്തി കരിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് ബത്തേരി പൊലീസ് സ്ഥലത്തെത്തി. നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി സുരേന്ദ്രന്റെ നേതൃത്വത്തില്‍ ശാസ്ത്രിയ പരിശോധന സംഘം വിശദമായ പരിശോധന നടത്തി.തുടര്‍ന്ന് പോലീസ് സര്‍ജന്റെ നേതൃത്വത്തില്‍ പോസ്റ്റ് മോര്‍ട്ടം നടത്തുന്നതിനായി മൃതദേഹം ബത്തേരി താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൂന്ന് മാസത്തോളം പഴക്കം തോന്നിക്കുന്നതാണ് മൃതദേഹം. വിവിധ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത മിസ്സിംഗ് കേസുകളും മറ്റും ബന്ധപ്പെടുത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്.ക്ഷേത്രവുമായി ബന്ധപ്പെട്ട് ശ്മശാനത്തില്‍ ഇത്തരത്തിലൊരു സംസ്കാരം നടത്തിയിട്ടില്ലന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍