പുല്‍പ്പള്ളി തിരുഹൃദയ ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി
പുല്‍പ്പള്ളി:പുല്‍പ്പള്ളി തിരുഹൃദയ ദേവാലയത്തില്‍ 10 ദിവസം നീളുന്ന തിരുനാളിന് തുടക്കമായി.ഇടവക വികാരി ഫാ.ജോര്‍ജ് ആലുക്ക കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു.തുടര്‍ന്ന് ദിവ്യകാരുണ്യ ആരാധന, പാട്ടുകുര്‍ബാന, വചനസന്ദേശം, നൊവേന എന്നിവ നടന്നു. ഇന്നു രാവിലെ 6.30നു ദിവ്യബലി. വൈകുന്നേരം നാലിനു ദിവ്യകാരുണ്യ ആരാധന. 4.30നു കുര്‍ബാന, വചനസന്ദേശം, നൊവേനഫാ.ഡേവിസ് എടക്കളത്തൂര്‍. നാളെ രാവിലെ 6.30നു ദിവ്യബലി. വൈകുന്നേരം 4.30നു കുര്‍ബാന ഫാ. സജി പരിയപ്പനാല്‍. ആറിനു ദിവ്യകാരുണ്യ പ്രദക്ഷിണം. 27നു രാവിലെ 6.30നു ദിവ്യബലി. വൈകുന്നേരം നാലിനു ദിവ്യകാരുണ്യ ആരാധന. 4.30നു കുര്‍ബാന, വചനസന്ദേശം, നൊവേനഫാ.തോമസ് ചേറ്റാനിയില്‍. 28നു രാവിലെ 6.30നു ദിവ്യബലി. വൈകുന്നേരം നാലിനു ദിവ്യകാരുണ്യ ആരാധന. 4.30നു കുര്‍ബാന, വചനസന്ദേശം, നൊവേനഫാ. വര്‍ക്കി മുളയ്ക്കല്‍. 29നു രാവിലെ 6.30നു ദിവ്യബലി. വൈകുന്നേരം നാലിനു ദിവ്യകാരുണ്യ ആരാധന. 4.30നു പാട്ടുകുര്‍ബാന, വചനസന്ദേശം, നൊവേന ഫാ.ചാണ്ടി പുനക്കാട്ട്. 30നു രാവിലെ 6.30നു ദിവ്യബലി. വൈകുന്നേരം നാലിനു ദിവ്യകാരുണ്യ ആരാധന. 4.30നു പാട്ടുകുര്‍ബാന, വചനസന്ദേശം, നൊവേന ഫാ.ടോമി പുത്തന്‍പുരയ്ക്കല്‍.31നു രാവിലെ 6.30നു ദിവ്യബലി. വൈകുന്നേരം നാലിനു ദിവ്യകാരുണ്യ ആരാധന. 4.30നു പാട്ടുകുര്‍ബാന, വചനസന്ദേശം, നൊവേനഫാ.സാന്റോ അമ്പലത്തറ. ആറിനു മീനംകൊല്ലിയിലേക്കു മരിയന്‍ ജപമാല പ്രദക്ഷിണം. ഫെബ്രുവരി ഒന്നിനു രാവിലെ ഏഴിനു ദിവ്യബലി. ഉച്ചകഴിഞ്ഞു 2.30നു രൂപം എഴുന്നള്ളിച്ചുവയ്ക്കല്‍. മൂന്നിനു കാര്‍ഷിക വിഭവ സമാഹരണം. 4.30നു പാട്ടുകുര്ബാനഫാ.ജോസ് മുണ്ടയ്ക്കല്‍. 6.45നു നഗരപ്രദക്ഷിണം, 7.30നു താഴെയങ്ങാടി കുരിശിങ്കലില്‍ ലദീഞ്ഞ്. എട്ടിനു പള്ളിയില്‍ പരിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദം. രണ്ടിനു രാവിലെ ഏഴിനു ദിവ്യബലി, നേര്‍ച്ച കാഴ്ച സമര്‍പ്പണം, അടിമ വയ്ക്കല്‍,കഴുന്ന് എഴുന്നള്ളിക്കല്‍. 10നു പാട്ടുകുര്‍ബാന, വചനസന്ദേശം മാനന്തവാടി രൂപത വികാരി ജനറാള്‍ മോണ്‍.ഏബ്രഹാം നെല്ലിക്കല്‍. 11.20നു ടൗണ്‍ ജംഗ്ഷനിലേക്ക് പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദം, സ്നേഹവിരുന്ന്, കാര്‍ഷിക വിഭവ ലേലം, കൊടിയിറക്കല്‍.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍