റേഷന്‍കടയില്‍ വന്മോഷണമെന്ന് പരാതി ; 239 ചാക്ക് അരിയും 18 ചാക്ക് ഗോതമ്പും മോഷ്ടിച്ചു
വെള്ളമുണ്ട:വെള്ളമുണ്ട മൊതക്കര വാഴയില്‍ അഷ്റഫിന്റെ പേരിലുള്ള എ.ആര്.ഡി 3 നമ്പര്‍ ഷാപ്പില് നിന്നു 239 ചാക്ക് അരിയും 18 ചാക്ക് ഗോതമ്പും മോഷണം പോയതായി പരാതി.ഇന്ന് രാവിലെ റേഷന്‍ കടതുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം കടയുടമ അറിയുന്നത്. രണ്ട് മുറികളിലായാണ് റേഷന്‍ സാധനങ്ങള്‍ സൂക്ഷിച്ചിരുന്നത്.ഇതില്‍ ഒരു മുറിയുടെ പൂട്ട് പൊളിച്ചശേഷമാണ് മുറിയലുണ്ടായിരുന്ന അരിയും ഗോതമ്പും കൊണ്ടു പോയത്.ഈ മുറിയില്‍ അഞ്ച് ചാക്ക് അരി മാത്രം ബാക്കിയാക്കി 257 ചാക്ക് സാധനങ്ങള്‍ കടിത്തിക്കൊണ്ട് പോവുകയായിരുന്നു. വെള്ളമുണ്ട പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പോലീസ് കേസെടുത്ത് ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചു.
127 ക്വിന്റല്‍ സാധനങ്ങളാണ് കടത്തിയത്. ഇപോസ് മെഷിനടക്കമുള്ളവ പോയിട്ടില്ല.ഇന്നലെ രാത്രി എട്ട് മണിയോടെയാണ് കടയുടമ കടപൂട്ടിയത്. രാത്രി 11 മണിയോടെ എട്ടെനാലില്‍ നിന്നും ഫുട്ബോള്‍ കളികണ്ട് നിരവധിപേര്‍ ഇതുവഴി കടന്നുപോയിരുന്നു. പുലര്‍ച്ചെയോടെയാണ് മോഷണം നടന്നതെന്നാണ് നിഗമനം. വെള്ളമുണ്ട പോലീസ് ഇന്സ്പ്പെക്ടര് സന്തോഷിന്റെ നേതൃത്വത്തില്‍ വിരലടയാള വിദഗ്ധരും ശാസ്ത്രീയ അന്വേഷണ സംഘവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ച് ആരംഭിച്ചു. പ്രദേശത്തെ സി.സി.ടി.വി ക ളും മറ്റും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നുണ്ട്.സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍