അസൗകര്യങ്ങള്‍ക്കും പരിമിതികള്‍ക്കുമിടയിലും മികച്ച സേവനങ്ങളുമായി ദ്വാരക ആയുര്‍വ്വേദ ആശുപത്രി.
മാനന്തവാടി:അസൗകര്യങ്ങള്‍ക്കും പരിമിതികള്‍ക്കുമിടയിലും മികച്ച ആരോഗ്യ സേവനങ്ങള്‍ നല്കി മാതൃകയാവുകയാണ് ദ്വാരക ആയുര്‍വ്വേദ ആശുപത്രി. എടവക പഞ്ചായത്തിലെ പാതിരിച്ചാലില്‍ ചെറിയ മുറിയില്‍ പ്രവര്‍ത്തനം ആരംഭിച്ച ആശുപത്രി 1999 മുതലാണ് ദ്വാരകയില്‍ പ്രവര്‍ത്തനം തുടങ്ങിയത്.വടക്കേ വയനാട്ടിലെ ഏക ആയുര്‍വ്വേദ ആശുപത്രിയായ ഇവിടെ അയല്‍ സംസ്ഥാനത്ത് നിന്നും അയല്‍ ജില്ലകളില്‍ നിന്നുമുള്‍പ്പെടെ പ്രതിദിനം 200 നും 250 നുമിടയില്‍ ആളുകള്‍ ഒപിയില്‍ ചികിത്സ തേടി എത്തുന്നുണ്ട്.മറ്റ് സര്‍ക്കാര്‍ ആശുപത്രികളുമായി കിടപിടിക്കുന്ന സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.ആധുനിക രീതീയില്‍ സജ്ജീകരിച്ചിട്ടുള്ള ഫിസിയോ തെറാപ്പി യൂണിറ്റ്, ഗൈനക്കോളജി ട്രീറ്റ് റൂം, ലാബ്, ഇസിജി, രക്തത്തിലെ കൗണ്ട് കണ്ടെത്തുന്നതിനുള്ള സി ബി സി, പാലിയേറ്റീവ് പദ്ധതിയുടെ ഭാഗമായുള്ള ആശ കിരണ്‍, പട്ടിക വര്‍ഗ്ഗക്കാര്‍ക്കായുള്ള ഗോത്ര ജി വാമൃതം , യോഗ ചികിതസ എന്നിവയെല്ലാം നല്ല രീതീയില്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്, കുടാതെ ഇന്റര്‍ കേം, സുരക്ഷിതമായ വൈദ്യ തീകരണം, അറ്റകുറ്റപണികള്‍ എന്നിവയെല്ലാം പൂര്‍ത്തീകരിച്ചിട്ടുണ്ട്, ദേശീയ ആയുഷ് മിഷന്, എച്ച് എം സി, ആരോഗ്യ വകുപ്പ് പദ്ധതി ഫണ്ടുകള്‍ എന്നിവയെല്ലാം ഉപയോഗിച്ചാണ് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്, 6 ഡോക്ടര്‍മാരുള്‍പ്പെടെ 25 ജീവനക്കാരാണ് ആശുപത്രിയില്‍ ഉള്ളത്, രാതി കാലത്ത് ഡോക്ടര്‍ ഇല്ലാത്തതും, ശുചീകരണ ജി വനക്കാരില്ലാത്തതും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്.
കെട്ടിട സൗകര്യമില്ലാത്തതാണ് ആശുപത്രിയെ അലട്ടുന്ന പ്രധാന പ്രശ്നം, ഇതിനായി ഒരു മാസ്റ്റര്‍ പ്ളാന്‍ തയ്യാറാക്കി പഞ്ചായത്ത് മുഖേന എം പി ക്ക് സമര്‍പ്പിച്ചതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ: പി രാംകുമാര്‍ പറഞ്ഞു. കേരള അക്രഡിറ്റേഷന് സ് സ്റ്റാന്‍ഡ് ഓഫ് ഹോസ്പിറ്റല്‍ കാഷിന്റ് അംഗീകാരവും ആശുപത്രിക്ക് ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ 20 പേരെ മാത്രം കിടത്തി ചികിത്സിക്കാനുള്ള സൗകര്യം മാത്രമാണ് ഉള്ളത്. താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുകയാണെങ്കില്‍ കൂടുതല്‍ പേരെ കിടത്തിചികിത്സിക്കാനുള്ള സൗകര്യം ഒരുക്കുന്ന തൊടൊപ്പം ജില്ലയിലെ മികച്ച ആശുപത്രിയായി ഈ ആശുപത്രിയെ മാറ്റിയെടുക്കാന്‍ കഴിയും,
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍