കൂലിചോദിച്ചതിന് കൊന്നുതള്ളി..! ചുരുളഴിഞ്ഞത് മനസാക്ഷിയെ മരവിപ്പിക്കുന്ന കൊലയുടെ രഹസ്യം
കേണിച്ചിറ:കൂലി ചോദിച്ചതിന് ആദിവാസി യുവാവിനെ കൊന്നുതള്ളിയ പിതാവിന്റേയും, പുത്രന്റേയും മൂന്ന് വര്‍ഷം നീണ്ട ഒളിച്ചുകളിക്ക് വിരാമം. എത്രമൂടിവെച്ചാലും സത്യമൊരുന്നാള് പുറത്തുവരുമെന്നതിന് ഉത്തമ ഉദാഹരണമായി മാറുകയാണ് കേണിച്ചിറയിലെ തങ്കപ്പന്റേയും, മകന്റേയും അറസ്റ്റ്. പത്ത് വര്‍ഷങ്ങളോളം തങ്കപ്പന്റെ തോട്ടത്തിലെ പണിക്കാരനായ മണി കൂലി ചോദിച്ചതിനെ തുടര്ന്നുണ്ടായതര്ക്കത്തിനൊടുവില് തങ്കപ്പനും മകന് സുരേഷും ചേര്‍ന്ന് മണിയെ ശ്വാസം മുട്ടിച്ച് കൊന്നുതള്ളുകയായിരുന്നൂവെന്നും, ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാന്‍ ഫ്യുരഡാന്‍ ദേഹത്തൊഴിച്ച് മൃതദേഹം തോട്ടത്തില്‍ തള്ളിയതായും ക്രൈംബ്രാഞ്ച് അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നു.
ക്രൈംബ്രാഞ്ചിന്റെ അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നത്.:
കേണിച്ചിറയില്‍ രണ്ട് വ്യാപാരസ്ഥാപനങ്ങള്‍ നടത്തിവരികയും, പത്തേക്കര്‍ ഭൂമിയുടെ ഉടമയുമായിരുന്ന ധനാഢ്യനായ തങ്കപ്പന്റെ പണിക്കാരനായിരുന്നു മണി. പത്ത് വര്‍ഷങ്ങളായി മണിയും മറ്റ് സ്ഥിരം തൊഴിലാളികളും ഇയ്യാളുടെ തോട്ടത്തില്‍ പണിയെടുക്കുന്നുണ്ട്. എന്നാല്‍ കൂലി കൊടുക്കാന്‍ വൈമുഖ്യം കാണിച്ചിരുന്ന തങ്കപ്പന് പലപ്പോഴും മദ്യം വാങ്ങി നല്‍കിയാണ് ഇവരെ പണിയെടുപ്പിച്ചിരുന്നത്. സംഭവ ദിവസം മണി കൂലി ചോദിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റത്തില്‍ തങ്കപ്പനും, സുരേഷും ചേര്‍ന്ന് മണിയെ മര്‍ദിക്കുകയും, പിന്നീട് സുരേഷ് മണിയെ പുറകില്‍ നിന്നും പിടിച്ച് വെച്ച ശേഷം തങ്കപ്പന് ഒരു കൈകൊണ്ട് മണിയുടെ വായപൊത്തിപിടിക്കുകയും, മറുകൈകൊണ്ട് കഴുത്തില്‍ കുത്തിപിടിച്ച് കൊല്ലുകയുമായിരുന്നു. തുടര്‍ന്ന് ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ മൃതദേഹം തോട്ടത്തിലേക്ക് മാറ്റി വീട്ടിലുണ്ടായിരുന്ന ഫ്യുരഡാന്‍ മൃതദേഹത്തിലൊഴിച്ച് കുറച്ച് കുപ്പിയില്‍ പകര്‍ത്തി മൃതശരീരത്തിനടുത്ത് വെക്കുകയും ചെയ്തു. ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാനുള്ള കള്ളതെളിവുകള്‍ ഉണ്ടാക്കി വെക്കുകയും ചെയ്തു.
ആദ്യം അസ്വാഭാവിക മരണത്തിന് കേസ് രജിസറ്റര്‍ ചെയ്ത പോലീസ് പിന്നീട് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം കൊലപാതക വകുപ്പ് കൂട്ടിചേര്‍ത്തു. ലോക്കല്‍ പോലീസ് അന്വേഷിച്ച് ഫലം കാണാതിരുന്നതിനെ തുര്‍ന്ന് െ്രെകംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. ഇതിനിടയില്‍ കുറ്റവാളിയെന്ന് സംശയിച്ച രാജുവെന്ന വ്യക്തി തൂങ്ങിമരിച്ചതോടെ അന്വേഷണം തീരുമെന്ന് തങ്കപ്പനും മകനും കണക്കുകൂട്ടി. എന്നാല്‍ െ്രെകംബ്രാഞ്ച് വിടാതെ പിന്തുടര്‍ന്നതോടെ ഒടുവില്‍ ഇരുവരും കുടുങ്ങുകയായിരുന്നു. കൊലപാതകത്തിനും. എസ്.സി.എസ്.ടി നിയമപ്രകാരവും,മറ്റ് വകുപ്പുകള്‍ പ്രകാരവുമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍