ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: കൊലപാതകമെന്ന് ക്രൈംബ്രാഞ്ച് ;പ്രതികളായ അച്ഛനും മകനും അറസ്റ്റില്‍
കേണിച്ചിറ:കേണിച്ചിറയില്‍ 2016 ഏപ്രില്‍ 04 ന് അതിരാറ്റ് പാടി പണിയ കോളനിയിലെ മഞ്ചിയുടെ മകന് മണി (45) യെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളായ കേണിച്ചിറ വെങ്ങലന്കുന്ന് തൊടിയില്‍ വി.ഇ തങ്കപ്പന് (62), മകന് സുരേഷ് (40) എന്നിവരെ ക്രൈം ബ്രാഞ്ച് സി.ഐ.ഡി സംഘം അറസ്റ്റ് ചെയ്തു. ഇവരുടെ പണിക്കാരനായിരുന്നു മണി. കൂലി വര്‍ദ്ധനവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ മണിയെ ഇരുവരും ചേര്‍ന്ന് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയും ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാന്‍ സമീപത്ത് വിഷ കുപ്പി വെക്കുകയുമായിരുന്നു.
സംഭവത്തില്‍ ആദ്യം അസ്വാഭാവിക മരണത്തിന് കേണിച്ചിറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതില്‍ കഴുത്തില്‍ ബലം പ്രയോഗിച്ച്ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമാകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മെയ് 27 ന് കൊലപാതകത്തിനുള്ള വകുപ്പ് കൂടി കേസില്‍ ഉള്‍പ്പെടുത്തി. തുടര്‍ന്ന് ലോക്കല്‍ പോലീസ് അന്വേഷണത്തില്‍ പ്രതികളെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് 2018 മാര്‍ച്ച് 20ന് കേസ് സി.ബി.സി.ഐ.ഡിക്ക് കൈമാറുകയായിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇന്നലെ പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ഇന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍