ഡ്രൈവറുടേയും, കണ്ടക്ടറുടേയും ലൈസന്‍സ് സസ്പെന്റ് ചെയ്തു
മീനങ്ങാടി:സ്വകാര്യ ബസ് ജീവനക്കാരുടെ വീഴ്ചമൂലം മധ്യവയസ്കനും,മകള്‍ക്കും പരുക്കേറ്റ സംഭവത്തില്‍ നടപടിയുമായി വയനാട് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ. പ്രാഥമിക അന്വേഷണത്തില്‍ ബസ് ഡ്രൈവറായ വിജീഷ്, കണ്ടക്ടര്‍ ലതീഷ് എന്നിവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇരുവരുടേയും ലൈസന്‍സ് സസ്പെന്റ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചതായി എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഓ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. അധികമായി വന്ന വിദ്യാര്‍ത്ഥികളെ ബസ്സില്‍ കയറ്റാതിരിക്കാനുള്ള ബസ് ജീവനക്കാരുടെ ശ്രമത്തിന്റെ ഭാഗമായാണ് അപകടം സംഭവിച്ചതെന്ന് വിലയിരുത്തുന്നതായി ആര്‍ടിഓ പ്രസ്താവിച്ചു. സംഭവത്തില്‍ ഗുരുതര പരുക്കേറ്റ കാര്യമ്പാടി മോര്‍ക്കാലയില്‍ ജോസഫ് (54) തീവ്രപരിചരണ വാര്‍ഡില്‍ ചികിത്സയിലാണ്. മകള്‍ നീതുവിന് കയ്യിലും,ഇടുപ്പിലും പരുക്കേറ്റതായും പറയുന്നുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍