സ്വകാര്യ ബസ്സുകാര് തള്ളിയിട്ടതായി ആരോപണം;മധ്യവയസ്ക്കന്റെ കാലുകളില്‍ കൂടി ബസ് കയറിയിറങ്ങി
മീനങ്ങാടി:സ്വകാര്യ ബസിന്റെ പിന്‍ചക്രങ്ങള്‍ കാലുകളിലൂടെ കയറിയിറങ്ങി മധ്യവയസ്കന് ഗുരുതര പരുക്ക്. കാര്യമ്പാടി സ്വദേശി എം എം ജോസഫ്(54) നാണ് പരുക്കേറ്റത്.ഇന്നലെ വൈകുന്നേരം 3.15 നാണ് സംഭവം. ബത്തേരിയില്‍ നിന്ന് മീനങ്ങാടി 54 ലേക്ക് വരുന്ന വഴിയാണ് സംഭവം.ഇതു വഴിയുള്ള പരശുറാം എക്സ്പ്രസ് ബസ്സില്‍ നിന്നും ഇറങ്ങുന്നതിന് മുന്‍പ് ബസ് മുന്നോട്ട് എടുത്തതിനെ തുടര്‍ന്ന് ജോസഫിന്റെ മകള്‍ നീതു റോഡിലേക്ക് തെറിച്ചു വീണതിനെ കുറിച്ച് ചോദ്യം ചെയ്യുന്നതിനിടെ ബസ് ജീവനക്കാര്‍ ബസ് മുന്നോട്ടെടുത്തപ്പോഴാണ് സംഭവം.
എന്നാല്‍ ജീവനക്കാര്‍ ജോസഫിനെ തള്ളിയിടുകയായിരുന്നുവെന്നും ആരോപണമുണ്ട്. എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്നും സംഭവത്തില്‍ വിഷമമുണ്ടെന്നും, കുടുംബത്തിന് കഴിയുന്ന സഹായം ചെയ്യുമെന്നും ബസ്സുടമ അറിയിച്ചുയാത്രക്കാരനായിരുന്ന ജോസഫ് ഇറങ്ങിയതിനു ശേഷം മകള്‍ നീതു ഇറങ്ങാന്‍ ശ്രമിക്കവെയാണ് പ്രശ്നങ്ങളുടെ തുടക്കം.മകള്‍ ഇറങ്ങുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ ബസ് പെട്ടെന്ന് മുന്നോട്ടേക്ക് എടുക്കുകയായിരുന്നു. തുടര്‍ന്ന് നീ തു റോഡിലേക്ക് വീണതായി പറയുന്നു. എന്നാല്ബസ് നിര്‍ത്താതെ പോകുകയും യാത്രക്കാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് അല്പദൂരം മാറി ബസ് നിര്‍ത്തുകയും ചെയ്തു. സംഭവം ചോദിക്കാനായി ചെന്ന ജോസഫും ബസ് ജീവനക്കാരും തമ്മില്‍ സംസാരമുണ്ടാകുന്നതിനിടയില് ബസ് മുന്നോട്ടേക്കേടുക്കുകയും , നിയന്ത്രണം വിട്ട് വീണ ജോസഫിന്റെ കാലുകളിലൂടെ പിന്‍ചക്രങ്ങള്‍ കയറിയിറങ്ങുകയുമായിരുന്നു.
അപകടത്തില്‍ ജോസഫിന്റെ തുടയിലെ എല്ല് പൊട്ടി പുറത്തേക്ക് വന്നു.മുട്ടിന്റെ ചിരട്ട പൊടിഞ്ഞുപോകുകയും ചെയ്തു. ജോസഫും മകളും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.സംഭവത്തില്‍ ജോസഫിന്റെ മകള്‍ നീതു പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.എന്നാല്‍ ജീവനക്കാരുടെ ഭാഗത്ത് തെറ്റുണ്ടായിട്ടില്ലെന്ന് ബസുടമ അറിയിച്ചു.ജോസഫ് വീണത് എങ്ങനെയെന്ന് അറിയില്ല.കഴിയുന്ന സഹായം കുടുംബത്തിന് നല്‍കുമെന്നും ഉടമ പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍