മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി
പുല്‍പ്പള്ളി:തീര്‍ത്ഥാടന കേന്ദ്രമായ മുള്ളന്‍ക്കൊല്ലി സെന്റ് മേരീസ് ഫെറോന ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാള്‍ മഹോല്‍സവത്തിന് കൊടിയേറി.ഫാ.ചാണ്ടി പുനക്കാട്ട് കൊടിയേറ്റിയതോടെ 6 ദിവസം നീണ്ടു നില്ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായത്.തിരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി സീറോ മലബാര്‍,സീറോ മലങ്കര, ലത്തീന്‍ റീത്തുകളിലുള്ള ഭക്തിനിര്‍ഭരമായ ഗാനപൂജകള് ദിവ്യകാരുണ്യ പ്രദിക്ഷണം,വാദ്യമേള അകമ്പടിയോടെ അലങ്കരിച്ച രഥങ്ങളില്‍ തിരുസ്വരൂപങ്ങളുമായുള്ള പ്രദിക്ഷണം,ആകാശവിസ്മയം,കലാ സന്ധ്യ എന്നിവ നടക്കും.ഇന്ന്പരേതരുടെ അനുസ്മരണ ദിനത്തില്‍ 6.15ന് പരേതര്‍ക്ക് വേണ്ടിയുള്ള പാട്ട് കുര്‍ബാന ഫാ.മാത്യു മാടപ്പള്ളിക്കുന്നേല്‍ കാര്‍മ്മികത്വം വഹിച്ചു സിമിത്തേരി സന്ദര്‍ശനം ജനുവരി 11 ന് ഇടവകയിലെ വൃദ്ധ മാതാപിതാക്കളെ ആദരിക്കല്‍ രാവിലെ 6.15ന് വി.കുര്‍ബാന വൈകിട്ട് 4.45 ന് സീറോ മലങ്കര റീത്തില്‍ ആഘോഷമായ വി.കുര്‍ബാന ഫാ.വര്‍ഗ്ഗീസ് കൊല്ലംമാവുടി. ജനുവരി 12 ന് മതബോധന സംഘടന ദിനം രാവിലെ 6 മണിക്ക് വി.കുര്‍ബാന വൈകിട്ട് 4 മണിക്ക് റാസ ആഘോഷപൂര്‍വ്വമായ വി.കുര്‍ബാന ഫാസോണി വടയാപറമ്പില്‍, ഫാ.ടോം പഴേപറമ്പില്‍, ഫാ.ടോണി ഏലംകുന്നേല്‍ കാര്‍മ്മികത്വം വഹിക്കും 6.30ന് സണ്‍ഡേ സ്കൂളിന്റെയും ഭക്തസംഘടനകളുടെ വാര്‍ഷികം കലാസ സന്ധ്യ. ജനുവരി 13 ദിവുകാരുണ്യ ദിനം.രാവിലെ 6.15ന് വി.കുര്‍ബാന. വൈകിട്ട് 4.15ന് ലത്തീന്‍ റീത്തില്‍ ആഘോഷമായ തിരുനാള്‍ ഗാനപൂജ ഫാ.സെബാസ്റ്റ്യന്‍ കാരക്കാട്ട്. തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദിക്ഷണം ബ്ര. സെന്ഡ്രോ ജേക്കബ്ബ് നയിക്കും. 7.45 ന് ബൈബിള്‍ ഡ്രാമാസ്കോപ്പ് നാടകം വി. പത്രാസ്. ജനുവരി 14 കുടിയേറ്റ അനുസ്മരണ ദിനം രാവിലെ 6.30ന് വി.കുര്‍ബാന വൈകിട്ട് 4.30ന് ആഘോഷമായ പാട്ടുകുര്‍ബാന മോണ്‍. അലക്സ് താരാ മംഗം ലം. തുടര്ന്ന്പരിശുദ്ധ അമ്മയുടെ തിരുസ്വരൂപവുമായി ഭക്തിനിര്‍ഭരമായ തിരുന്നാള്‍ പ്രദിക്ഷണം വടാനക്കവല കപ്പേളയിലേയ്ക്ക്. പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം വാദ്യമേളങ്ങള്‍ തിരുന്നാളിന്റെ പ്രധാന ദിനമായ ജനുവരി.15 ഇടവകാദിനം രാവിലെ 6. മണിക്ക് വി.കുര്‍ബാന.,10 മണിക്ക് ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബാന മോണ്‍.അബ്രഹാം നെല്ലിക്കല്‍ കാര്‍മ്മികത്വം വഹിക്കും.തുടര്‍ന്ന് തിരുന്നാള്‍ പ്രദിക്ഷണം മുള്ളന്‍കൊല്ലി കുരിശടിയിലേയ്ക്ക്, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം, സ്നേഹവിരുന്നോടെ തിരുന്നാള്‍ സമാപിക്കും
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍