പനമരം ഗ്രാമ പഞ്ചാത്ത്;ഭരണഘടന സംരക്ഷണറാലിയും പൊതുയോഗവും നടത്തി.
പനമരം:പൗരത്വ ഭേതഗതി നിയമത്തിനെതിരെ പനമരം ഗ്രാമ പഞ്ചാത്തിന്റെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി നേതൃത്വത്തില്‍ ഭരണഘടന സംരക്ഷണറാലിയും പൊതുയോഗവും നടത്തി.പനമരം ടൗണില്‍ നിന്നും ആരംഭിച്ച റാലിക്ക് ഗ്രാമ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ ഷൈനി കൃഷ്ണന്,ദിലീപ് കുമാര്‍,കുനിയില്‍ അസീസ്,പി.ജെ ബേബി,എം.എ ചാക്കോ,കെ.സി ജബ്ബാര്‍,കെ.പി ഷിജു സജേഷ് സെബാസ്റ്റ്യന്‍,ബെന്നി അരിഞ്ചേര്‍മല,മഹേഷ് കുമാര്‍,ടി,കെ ഭൂപേഷ്,കെ,സി റഷീദ് എന്നിവര്‍ നേതൃത്വം നല്കി.പൊതുയോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.പ്രധാനമന്ത്രി സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തേ അഭിസംബോദനം ചെയ്യുന്ന ചെങ്കോട്ടയും കുത്തബ് മിനാറും ലോകാ ദ് ബുദങ്ങളില് ഒന്നായ താജ് മഹലും ഇന്ത്യയിലെ മുസ്ലിം ഭരണാധികാരികളുടെ സംഭാവനയാണ്.എന്നിട്ടും അവരാരും ഈ നാടിനെ ഇസ്ലാമിക രാജ്യമാക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.പ്രൊഫസര്‍ ശ്രീജിത്ത് മുഖ്യ പ്രഭാഷണം നടത്തി.
സംഘ് പരിവാറിന്റെ രാഷ്ട്രീയ പരാചയത്തി ന് തുടക്കം കുറിച്ച യുദ്ധത്തിനാണ് നാം തുടക്കം കുറിച്ചത്. ഇതൊരു വൈകാരിക പ്രശ്നമാണ്.അതേസമയം തന്നെ വൈകാരിക പ്രശ്നമായി ഈ ഫാഷിസത്തേ പരിചയപ്പെടുത്താന്‍ കഴിയില്ല. ഫാഷിസം അത്രമേല്‍ ഇന്ത്യന്‍ ഭരണ സിരാകേന്ദ്രം മുതല്‍ അടിത്തട്ട് വരെ പിടി മുറുക്കിയിരിക്കുകയാണ്. ഭരണഘടനയിലെ തുല്യത വിഭാവനം ചെയ്യുന്ന ആര്‍ടിക്കിള്‍ 14 ല്‍ ഒരു തരത്തിലും മതപരമായ പരിഗണന പാടില്ലെന്നാണ് വ്യവസ്ഥ, ഈ വകുപ്പിനെ തന്നെ ഇല്ലാതാക്കുന്ന നീക്കമാണ് പുതിയ പൗരത്വ ബില്ലില്‍ മുസ്ലിംകള് ഒഴികെ എന്ന പദം കൊണ്ടുദ്ധേഷിക്കുന്നത്.
കഴിഞ്ഞ ഏഴ് വര്‍ഷമായി ഇന്ത്യയില്‍ മനുഷ്യ നന്മക്കായി കൊണ്ടുവന്ന ഒരു നിയമമെങ്കിലും ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ എന്ന് പ്രൊഫസര്‍ ശ്രീജിത്ത് ചോദിച്ചു. വ്യത്യസ്ത രാഷ്ട്രീയ മത വിശ്വാസികളും അല്ലാത്തവരുമായ ആയിരക്കണക്കിന് ആളുകള്‍ അണിനിരന്ന ഭരണഘടന സംരക്ഷണ റാലി ബസറ്റാന്റില്‍ സമാപിച്ചു.എം ചാക്കോ നന്ദിയും പറഞ്ഞു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍