അഖില കേരള ഏകദിന വോളി ഫെസ്റ്റ് സമാപിച്ചു
പുല്‍പ്പള്ളി:പുല്‍പ്പള്ളി പട്ടാണിക്കൂപ്പ് നാഷണല്‍ ലൈബ്രറിയുടെ നേതൃത്വത്തില്‍ പുതുവത്സരത്തിന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പട്ടാണിക്കൂപ്പ് സെന്റ് തോമസ് സ്കൂള്‍ ഫ്ളഡ് ലെറ്റ് സ് റ്റേഡിയത്തില്‍ നടന്ന ഒന്നാമത് അഖില കേരള ഏകദിന വോളി ഫെസ്റ്റ് സമാപിച്ചു.കാണാന്‍ വയനാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള ആയിരങ്ങളാണ് ആവേശ ഉജ്ജ്വലമായ വോളിബോള്‍ മത്സരം കാണാന്‍ എത്തിയത് ടൂര്‍ണ്ണമെന്റില്‍ ദേശീയ സംസ്ഥാന വോളിബോള്‍ താരങ്ങളാണ് വിവിധ ടീമുകള്‍ക്കായി കളിക്കളത്തില്‍ ഇറങ്ങിയത്. ക്രെസന്റ് വോളിക്ലബ്,കോഴിക്കോട്, യങ്ങ് സ്റ്റാര്‍ പയ്യന്നൂര്‍, നാഷണല്‍ പട്ടാണിക്കുപ്പ് 'വോളി അക്കാദമി കല്ലൂര്‍ എന്നി ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തത്.ഫൈനല്‍ മത്സരത്തില്‍ നാഷണല്‍ പട്ടാണിക്കുപ്പിനെ പരാജയപ്പെടുത്തി വോളി അക്കാദമി കല്ലൂര്‍ ചാമ്പ്യന്മാരായി.ഒന്നാം സ്ഥാനക്കാര്‍ക്ക് കുന്നത്ത് ജിതിന് മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും 15,001 രുപയും രണ്ടാം സ്ഥാനക്കാര്‍ക്ക് ചേരിയില്‍ ചാക്കോ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും 10,001 രൂപയുമാണ് നല്‍കിയത് ടൂര്‍ണ്ണമെന്റിന് മുന്നോടിയായി മുട്ടില്‍ ഡബ്ല്യു.എം.ഒ കേളേജും കോട്ടത്തറ യുവശക്തി ടിമുകളുടെ പ്രദര്‍ശന മല്‍സരവും നടത്തി. ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ നിര്‍വ്വഹിച്ചു.മുനീര്‍ ആച്ചിക്കുളത്ത് അദ്ധ്യക്ഷത വഹിച്ചു.ഫാ: മാത്യു പാറത്തോട്ടും കരയില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശിവരാമന് പാറക്കുഴി, ജില്ലാ പഞ്ചായത്തംഗങ്ങളായ എ എല്‍ പ്രഭാകരന്, വര്‍ഗിസ് മുരിയന്‍കാവില്‍, ബ്ലോക്ക്പഞ്ചായത്തംഗങ്ങളായ പി ഡി സജി, മേഴ്സി ബെന്നി, ഇന്ത്യന്‍ വോളിബോള്‍ താരം ടോമി ജോസഫ്, തോമസ്പാഴുക്കാല, ജി .റോയ്, ജോര്‍ജ് കുന്നത്ത്, ജോസ് നെല്ലേടം, ജിബി ചേരിയില്‍, ഹരിദാസ്, ജോസ് കുന്നത്ത്, കരീം, പി കെ സുരേഷ്, പി സത്താര്‍ ,ബെന്നി വേങ്ങച്ചേരിയില്‍, എം സി തങ്കച്ചന്, എം എ അസീസ്, അബ്ദുള്‍ സലാംഎന്നിവര് പ്രസംഗിച്ചു വിജയികള്‍ക്കുള്ള ട്രോഫി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് മുനീര്‍ നിര്‍വ്വഹിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍