തണല്‍ തുണയായി ഓപ്പണ്‍ ന്യൂസര്‍ വഴികാട്ടിയായി 'പരേതനായ' പിതാവിനെ മക്കള്‍ക്ക് തിരികെ ലഭിച്ചു..!
പുല്‍പ്പള്ളി:വര്‍ഷങ്ങള്‍ക്ക് മുമ്പ് വീട് വിട്ടിറങ്ങിയതും കുടുംബക്കാരും,നാട്ടുകാരും മരിച്ചെന്ന് വിശ്വസിച്ച് വന്നിരുന്നതുമായ പുല്‍പ്പള്ളി സീതാമൗണ്ട് സ്വദേശി ജോയി കഴിഞ്ഞദിവസം വീട്ടിലെത്തിയ സംഭവം കുടുംബക്കാരെയും നാട്ടുകാരെയും ഒരുപോലെ ഞെട്ടിച്ചു. വടകര എടച്ചേരിയില്‍ പ്രവര്‍ത്തിച്ചുവരുന്ന സന്നദ്ധ സംഘടനയായ തണലില്‍ രണ്ട് വര്‍ഷമായി അന്തേവാസിയായിരുന്ന ജോയി ബന്ധുക്കളെ തേടുന്നതായുള്ള വാര്‍ത്ത ഓപ്പണ്‍ ന്യൂസര്‍ നല്‍കിയതോടെയാണ് അപൂര്‍വ്വ കൂടിക്കാഴ്ചയ്ക്ക് വഴിയൊരുങ്ങിയത്. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നുമാണ് ജോയി തണലിലെത്തിയത്. ജോയി പരസ്പര ബന്ധമില്ലാതെ പറയുന്ന കാര്യങ്ങളില്‍ നിന്നും ലഭിച്ച സൂചനകള്‍ പ്രകാരം തണല്‍ അംഗങ്ങള്‍ ജോയിയുടെ ബന്ധുക്കളെ തേടിയിറങ്ങുകയും ഓപ്പണ്‍ ന്യൂസര്‍ വഴി വാര്‍ത്ത നല്‍കുകയുമായിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട സീതാമൗണ്ട് സ്വദേശിയും ഏആര്‍ ക്യാമ്പിലെ പോലീസുകാരനുമായ രാജേഷാണ് 'പരേതനായ' ജോയിയെ ആദ്യം തിരിച്ചറിഞ്ഞതും, വീട്ടിലെത്താന്‍ വഴിയൊരുക്കിയതും.
ഇന്നലെയാണ് ജോയിയേയും കൂട്ടി തണലുകാര് മാനന്തവാടിയിലെത്തിയത്. ലോറി െ്രെഡവറാണെന്നും, മാനന്തവാടിപെരുവക എന്നൊക്കെ ജോയി ഇടയ്ക്ക് പറയുന്നതിന്റെ ചുവട് പിടിച്ചാണ് ജോയിയുടെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമവുമായി തണലംഗങ്ങള് മാനന്തവാടിയിലെത്തിയത്. ആദ്യ അന്വേഷണത്തിലെ നിരാശയെ തുടര്‍ന്ന് മാനന്തവാടി പോലീസ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ അന്വേഷിച്ചൂവെങ്കിലും മിസ്സിംഗ് കേസുകളൊന്നും ശ്രദ്ധയില്‍പ്പെട്ടില്ല. ഒടുവില്‍ പോലീസ് നല്കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ തണല്‍ അംഗങ്ങള്‍ ഓപ്പണ്‍ ന്യൂസറുമായി ബന്ധപ്പെടുകയും ബന്ധുക്കളെ തിരിയുന്നതായുള്ള വാര്‍ത്ത ഓപ്പണ്‍ ന്യൂസര്‍ പ്രസിദ്ധീകരിക്കുകയുമായിരുന്നു.
ശേഷം പലയിടത്തും അന്വേഷണം നടത്തിയശേഷം തിരികെ വടകരയിലേക്ക് മടങ്ങാനിരിക്കെ വൈകുന്നേരത്തോടെ കല്‍പ്പറ്റ ഏ ആര് ക്യാമ്പിലെ പോലീസുകാരന് രാജേഷ് ഫോണില്‍ ബന്ധപ്പെട്ടു. ഓപ്പണ്‍ ന്യൂസര്‍ നല്കിയ വാര്‍ത്തയിലെ ചിത്രത്തിലുള്ള വ്യക്തിയെ പരിചയം തോന്നുത്തായി അദ്ദേഹം പറയുകയും കൂടുതല്‍ വ്യക്തത വരുത്താനായി പുല്‍പ്പള്ളി സീതാമൗണ്ടിലേക്ക് വരാന്‍ പറയുകയും ചെയ്തു. തുടര്‍ന്ന് ജോയിയേയും കൂട്ടി തണലുകാര് സീതാമൗണ്ടിലെത്തിയ ശേഷം നടന്നത് ഏറെ ഹൃദയസ്പര്‍ശിയായ രംഗങ്ങളായിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നാടുവിട്ടു പോയ ജോയി മരിച്ചതായാണ് ഏവരും വിശ്വസിച്ചിരുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങളുടെ ജോയിയെ നേരില്‍ കണ്ടപ്പോള്‍ ബന്ധുക്കള്‍ക്കും, നാട്ടുകാര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ജോയിയുടെ ഭാര്യ ഒരു വൃദ്ധമന്ദിരത്തില്‍ കഴിഞ്ഞ് വരികയാണ്. മക്കളിലൊരാള്‍ അപകടം പറ്റി വിശ്രമജീവിതത്തിലാണ്. മകളും, മറ്റൊരു മകനും സമീപപ്രദേശങ്ങളിലായുണ്ട്. മരിച്ചുപോയെന്ന് വിശ്വസിച്ച അച്ഛനെ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടപ്പോള്‍ മകളുടെ കണ്ണ് നിറഞ്ഞു. ഓര്‍മ്മകുറവുള്ള ജോയി പെങ്ങളെ കണ്ടപ്പോള്‍ വികാരാധീനനായി.
എന്തായാലും മക്കളുടെ കുടുംബങ്ങളെല്ലാംതന്നെ ഏറെ പരാധീനത അനുഭവിക്കുന്ന സാഹചര്യമാണെന്ന് തണലുകാര്ക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അവര്‍ ജോയിയെ തിരികെ തണലിലേക്ക് കൊണ്ടുപോയി. എഴുപത് പിന്നിട്ട വയോധികന്റെ അവസാനകാലഘട്ടത്തിലെങ്കിലും മക്കളെയും,ബന്ധുക്കളെയും കണ്ടെത്തി നല്കാന് കഴിഞ്ഞതായുള്ള ചാരിതാര്‍ത്ഥ്യത്തിലാണ് തണലംഗങ്ങള് മടങ്ങിയത്. തീര്‍ത്തും അനാഥനായി ഈ ലോകത്തോട് വിടപറയേണ്ടുന്ന സാഹചര്യത്തില്‍ നിന്നും ജോയിയെ സനാഥനാക്കി മാറ്റാന്‍ ചെറിയ പങ്കുവഹിക്കാന്‍ കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ് ടീം ഓപ്പണ്‍ ന്യൂസറും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍