ആധാരം എഴുത്തുകാരുടെ ക്ഷേമനിധി പ്രശ്നങ്ങള്‍ പരിഹരിക്കും: ഐ.സി. ബാലകൃഷ്ണന്
ബത്തേരി:ആധാരം എഴുത്ത് തൊഴിലാളികളുടെ ക്ഷേമനിധിയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ അടുത്ത നിയമസഭാ യോഗത്തില്‍ അവതരിപ്പിച്ച് ഗവണ്മെന്റിന്റെ വിഹിതം കൂടി ഉള്‍പ്പെടുത്താനുള്ള നടപടി സ്വീകരിക്കുമെന്ന് ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ. അറിയിച്ചു.സുല്‍ത്താന്‍ ബത്തേരി റീജന്‍സി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ആധാരം എഴുത്തുകാരുടെ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളിതുവരെ എഴുത്തുകാരുടെ ക്ഷേമനിധിയിലേക്ക് ഗവണ്മെന്റ് വിഹിതം നല്‍കിയിട്ടില്ലെന്നും സ്വന്തമായി എഴുത്തുകാര്‍ സ്വരൂപിക്കുന്ന വിഹിതം കൊണ്ട് മാത്രമാണ് ക്ഷേമനിധി നിലനില്‍ക്കുന്നതെന്ന് പ്രാധാന്യത്തോടെ ചിന്തിക്കേണ്ട വിഷയമാണെന്നും എം.എല്‍.എ. പറഞ്ഞു.സ്വാഗത സംഘം ചെയര്മാന് വി.പി. ശ്രീവല്സരാജന് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് പി.എം. തങ്കച്ചന് അധ്യക്ഷത വഹിച്ചു.സ്വാഗത സംഘം വൈസ് ചെയര്മാന് ശ്രീനിഷ്. പുല്‍പ്പള്ളി പ്രമേയം അവതരിപ്പിച്ചു. ബത്തേരി മുനിസിപ്പല്‍ ചെയര്മാന് ടി.എല്‍. സാബു അവാര്‍ഡുകള്‍ വിതരണം ചെയ്തു.ജില്ലാ സെക്രട്ടറി പി.കെ. രാജന് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.ജി. ഇന്ദു കലാധരന്‍ ,സെക്രട്ടറി എ. അന്‍സാര്‍ , സംസ്ഥാന ഉപദേശക സമിതി ചെയര്മാന് ഒ.എം. ദിനകരന്, സംസ്ഥാന ട്രഷറര്‍ എം. കെ. അനില്‍ കുമാര്‍ , കെ, തെന്നാടന്‍ നാസര്‍, വി.കെ. സുരേഷ്, കെ.ജെ.ക്ലമന്റ്, കെ.ടി.രാഗിണി, സി. റാണി എന്നിവര്‍ പ്രസംഗിച്ചു.
ചുങ്കം ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച പ്രകടനത്തിന് എം.ബി. പ്രകാശ്, സതീഷ് കുമാര്‍ , കെ.ബി. വേണുഗോപാല്‍, പി.പരമേശ്വരന്, രഘുനാഥ് മാനന്തവാടി, എന്‍. പരമേശ്വരന് നായര്‍, രജിത് എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍