ആദിവാസി യുവാവിന്റെ കൊലപാതകം; സഹോദരനെ റിമാണ്ട് ചെയ്തു; മറ്റൊരു സഹോദരന് ഗുരുതരാവസ്ഥയില്‍ തുടരുന്നു
ച്ചിറ:കേണിച്ചിറഎടലാട്ട് പണിയ കോളനിയിലെ വെള്ളിയുടെ മകന് മുരുകന് (40) അടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാണ്ട് ചെയ്തു. മുരുകന്റെ സഹോദരന് കേശവന് (38) നെയാണ് കോടതി റിമാണ്ട് ചെയ്തത്. മദ്യലഹരിയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് തന്റെ സഹോദരന്മാരായ മുരുകനേയും, രാജനേയും വിറക് കൊള്ളിവെച്ച് കേശവന് അടിക്കുകയായിരുന്നു. തലക്കടിയേറ്റ മുരുകന് ഉടന്‍ മരണപ്പെടുകയും, രാജന് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞുവരികയുമാണ്.രാജന്റെ വീടിന്റെ മുറ്റത്ത് തീകാഞ്ഞിരിക്കുമ്പോഴാണ് സംഭവം. രാജനും, മുരുകനും തമ്മില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ പിടിച്ചുമാറ്റാന്‍ ചെന്ന തന്നെ മര്‍ദിച്ചതായും ഇതില്‍ പ്രകോപിതനായ താന്‍ വിറകെടുത്ത് രണ്ടുപേരെയും അടിച്ചതായാണ് കേശവന് പോലീസിനോട് വ്യക്തമാക്കിയത്. തുടര്‍ന്ന് ഒളിവില്‍പോയ കേശവനെ കേണിച്ചിറ പോലീസ് ഇന്നലെ കാറ്റാടിക്കവലയ്ക്ക് സമീപം വെച്ച് പിടികൂടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മുരുകനെ കൊന്നതിന് കൊലപാതക കുറ്റത്തിനും, രാജനെ അടിച്ച് പരിക്കേല്‍പ്പിച്ച് കൊലചെയ്യാന്‍ ശ്രമിച്ചതിന് വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരവും കേശവനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍