മാനസിക രോഗ ലഹരി വിമോചന രംഗത്ത് പുതിയ കാല്‍വെപ്പുമായി അസംപ്ഷന്‍ ആശുപത്രി
ബത്തേരി:കഴിഞ്ഞ 15 വര്‍ഷക്കാലം അസംപ്ഷന്‍ ഹോസ്പിറ്റലില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന മാനസിക രോഗ ലഹരി വിമോചനചികിത്സ കേന്ദ്രം പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചു.ബത്തേരി സ്റ്റേഡിയം റോഡില്‍ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ആശിര്‍വാദം മാനന്തവാടി രൂപതാ ബിഷപ്പ് മാര്‍.ജോസ് പൊരുന്നേടം നിര്‍വഹിച്ചു.തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം വയനാട് എം.പി രാഹുല്‍ ഗാന്ധി നിര്‍വഹിച്ചു.യോഗത്തില്‍ .ഐ സി ബാലകൃഷ്ണന് എം.എല്‍.എ അധ്യക്ഷത വഹിച്ചു.എസ്.എച്ച് കോണ്ഗ്രിഗേഷന് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഗ്രേസി മാത്യു യോഗത്തില്‍ സ്വാഗതം പറഞ്ഞു.ബത്തേരി മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ ടി.എല്‍ .സാബു സന്ദേശം നല്കി.മതസാംസ്കാരികസാമൂഹിക മേഖലയിലെ പ്രമുഖര്‍ യോഗത്തില്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.ഹോസ്പിറ്റലില്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ലിറ്റില്‍ ട്രീസ നന്ദി പറഞ്ഞു.തുടര്‍ന്നു സ്നേഹവിരുന്നും ഉണ്ടായിരുന്നു.എല്ലാത്തരം മാനസിക രോഗങ്ങള്‍ ക്കുള്ള കജ&ഛജ ചികിത്സാ,ലഹരി വിമോചന ചികിത്സാ,കൗണ്സെല്ലിന് മുതലായവ വിദഗ്ദ്ധരായ മനോരോഗമനഃശാസ്ത്ര വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ നല്കപ്പെടും എന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍