വയനാട് ജില്ലയില്‍ വീണ്ടും ഡിഫ്തീരിയയെന്ന് സംശയം;രണ്ട് പേര്‍ ചികിത്സയില്‍; പ്രതിരോധ ചികിത്സ സ്വീകരിക്കാന്‍ നിര്‍ദേശം
കല്‍പ്പറ്റ:കല്‍പ്പറ്റയില്‍ 39 വയസ്സുകാരിക്കും മേപ്പാടിയില്‍ 7 വയസ്സുകാരിക്കും ഡിഫ്തീരിയയെന്ന് സംശയം. ഇരുവരും ചികിത്സയിലാണ്. കല്‍പ്പറ്റ സ്വദേശിനി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ ശേഷം കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ തുടര്‍ ചികിത്സയിലാണ്. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരിയെ വിദഗ്ധ ചികിത്സാര്‍ത്ഥം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തിട്ടുണ്ട്. സംശയാസ്പദമായ ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ പ്രതിരോധ ചികിത്സ എല്ലാവരും സ്വീകരിക്കണമെന്ന് ഡിഎംഒ അഭ്യര്‍ത്ഥിച്ചു.ചില തെറ്റിദ്ധാരണ മൂലം ഇപ്പോഴും മാരകമായ രോഗങ്ങള്‍ക്ക് കുഞ്ഞുങ്ങളെ അടിമപ്പെടുത്തുന്നത് ശരിയല്ല എന്നും ഡിഫ്തീരിയ പോലുള്ള മാരകമായ രോഗങ്ങള്‍ക്ക് ഫലപ്രദമായ വാക്‌സിനുകള്‍ ഇന്ന് ലഭ്യമാണെന്നും ഡിഎംഒ പറഞ്ഞു.അകാലത്തില്‍ പൊലിയാതെ അംഗ വൈകല്യങ്ങള്‍ ഇല്ലാതെ ജീവിക്കാനുള്ള കുഞ്ഞുങ്ങളുടെ അവകാശം ഓരോ മാതാപിതാക്കളും അനുവദിച്ചു കൊടുക്കണം.വാക്‌സിനേഷന്‍ നല്‍കാന്‍ ബാക്കിയുള്ള മുഴുവന്‍ കുഞ്ഞുങ്ങള്‍ക്കും അത് ലഭ്യമാക്കാനുള്ള അവസരമാണ് ഡിസംബര്‍ രണ്ടിന് കല്‍പ്പറ്റ ഓണി വയല്‍ അഗന്‍വാടിയില്‍ വച്ച് ജില്ലാ കളക്ടറുടെ മകന് വാക്‌സില്‍ നല്‍കിക്കൊണ്ട് ആരംഭിച്ച മിഷന്‍ ഇന്ദ്രധനുസ്.
ജില്ലയില്‍ ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ വരെ ആദ്യത്തെ തിങ്കളാഴ്ച മുതല്‍ 7 പ്രവൃത്തി ദിവസം പ്രത്യേക ക്യാമ്പുകള്‍ നടത്തി സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ ഉറപ്പുവരുത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും ഇനി ഒരു കുഞ്ഞും വാക്‌സിന്‍ കൊണ്ട് തടയാവുന്ന രോഗങ്ങള്‍ മൂലം കഷ്ടപ്പെടുന്നത് ഒഴിവാക്കണമെന്നും അതിനായി എല്ലാ മാതാപിതാക്കളും ശ്രദ്ധിക്കണമെന്നും ഡിഎംഒ പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍