ചങ്ങല ഗേറ്റ് കുറിച്ചിപ്പറ്റ റോഡിലെ രാത്രിയാത്ര നിയന്ത്രണം പിന്‍വലിച്ചു
പുല്‍പ്പള്ളി:ചെതലയം റേഞ്ചിലെ വനമേഖലയിലുടെ കടന്ന് പോകുന്ന ചങ്ങല ഗേറ്റ് കുറിച്ചിപ്പറ്റ റോഡില്‍ വൈകിട്ട് 6.30 മുതല്‍ രാവിലെ 6.30 വരെ യാത്ര ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വനം വകുപ്പ് സ്ഥാപിച്ച ബോര്‍ഡ് ജന പ്രതിനിധികളുള്പ്പടെയുള്ളവരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചു. റോഡ് അടച്ചതിനെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്നതോടെ ബോര്‍ഡില്‍ എഴുതിയിരുന്ന സമയം നീക്കം ചെയ്ത് പുനസ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ബോര്‍ഡ് സ്ഥാപിച്ചത് യാത്രക്കാരുടെ സുരക്ഷ കരുതി മാത്രമാണെന്നും മഴയ്ക്കു ശേഷം കര്‍ണാടക വനത്തില്‍ നിന്ന് കുഞ്ഞുങ്ങളടക്കമുള്ള 12 അംഗ ആനക്കൂട്ടം ഈ വനപ്രദേശത്തെത്തിയിട്ടുണ്ടെന്നും അതില്‍ പലതും അക്രമകാരികളാണെന്നും വനംവകുപ്പ് അറിയിച്ചു. സമയമെഴുതിയത് തെറ്റിദ്ധാരണ പരത്തിയതാനാലാണ് നീക്കം ചെയ്തതെന്നും വനംവകുപ്പ്.ഡിസംബര്‍ 2 മുതല്‍ റോഡ് അടയ്ക്കാനുള്ള നീക്കത്തിനെതിരെ പ്രക്ഷോഭ പരിപാടി ആരംഭിക്കാനിരിക്കെയാണ് രാത്രിയാത്ര നിരോധനം വനം വകുപ്പ് പുര്‍ണമായി പിന്‍വലിച്ചത്. എന്നാല്‍ പ്രദേശവാസികളുടെ സുരക്ഷ മുന്‍നിര്‍ത്തിയായിരുന്നു ബോര്‍ഡ് സ്ഥാപിച്ചതെന്ന് വനംവകുപ്പ് വ്യക്തമാക്കി. കാട്ടാനക്കൂട്ടം ഇതുവഴി പോയ ഓട്ടോ തട്ടിമറിക്കുകയും രണ്ടാളെ ഓടിക്കുകയും ചെയ്തിരുന്നു. വനപാലകരുടെ വാഹനങ്ങള്‍ക്ക് നേരെ പലവട്ടം പാഞ്ഞെടുത്തു. നാട്ടുകാരല്ലാത്ത ഒട്ടേറെപ്പേര്‍ ഇതുവഴി സഞ്ചരിക്കാറുണ്ട്. ആനശല്യമുണ്ടെന്ന ധാരണയില്ലാതെ എത്തുന്നവര്‍ അപകടത്തില്‍ പെടാതിരിക്കാനാണ് രാത്രിയാത്ര ഒഴിവാക്കണമെന്ന അറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചതെന്നും ഈ പാത അടയ്ക്കുകയോ, ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും, സമയമെഴുതിയത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതിനാല്‍ അത് നീക്കം ചെയ്തിട്ടുണ്ടെന്നും വനം വകുപ്പ് അധികൃതര്‍ പറഞ്ഞു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍