അസമയത്ത് വീടിന്റെ പരിസരത്ത് കണ്ട യുവാവിനെ നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു
മീനങ്ങാടി:വാകേരി നിരപ്പേല്‍ സത്യപ്രസാദി (34) നെയാണ് നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതിയുള്ളത്.മര്‍ദ്ദനത്തില്‍ കൈക്ക് പരിക്കേറ്റ യുവാവ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. ശനിയാഴ്ചരാത്രി പത്തുമണിയോടെ വാകേരി സിസിയിലായിരുന്നു സംഭവം. വീടിന്റെ പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട പ്രസാദിനെ നാട്ടുകാര്‍ ചോദ്യംചെയ്ത് സംഘം ചേര്‍ന്ന് നഗ്നനാക്കി മര്‍ദിച്ചെന്നാണ് കേസ്. മര്‍ദ്ദനമേറ്റ അവശനായ യുവാവിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കണ്ടാലറിയാവുന്ന നാലുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.പരിക്കേറ്റതിനെ തുടര്‍ന്ന് ആദ്യം ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടിയ പ്രസാദ് ഞായറാഴ്ച പുലര്‍ച്ച രണ്ടുമണിയോടെയാണ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്.
രാത്രികാലങ്ങളില്‍ നഗ്നനായി നടക്കുകയും, പ്രദേശത്തെ വീടുകളില്‍ ഒളിഞ്ഞുനോക്കി സ്ത്രീകളെ ശല്യം ചെയ്യുന്ന ഒരാളുണ്ടെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് പ്രസാദിനെ പിടികൂടിയതെന്നും മര്‍ദ്ദിച്ചതെന്നും സൂചനകളുണ്ട്. എന്ത് തന്നെയായാലും യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയും, നഗ്ന ഫോട്ടോ പ്രചരിപ്പിക്കുകയും ചെയ്തതിനെതിരെ പ്രതിഷേധം കനക്കുന്നുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍