പ്രിന്‍സിപ്പലിനെ ശിക്ഷിച്ച നടപടി അപലപനീയം : എഫ് എച്ച് എസ് ടി എ
ബത്തേരി:ബത്തേരി ഗവണ്മെന്റ് സര്‍വ്വജന ഹയര്‍ സെക്കന്ററി സ്കൂളിലെ യു.പി.സ്കൂള്‍ വിദ്യാര്‍ത്ഥിനി ഷഹല ഷെറിന് പാമ്പ് കടിയേറ്റു മരിച്ച സംഭവത്തില്‍ യു.പി. സ്കൂള്‍ അധികാരിയല്ലാത്ത ഹയര്‍സെക്കണ്ടറി വകുപ്പിന് കീഴിലുള്ള പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്ത നടപടി സര്‍ക്കാരിന് മുഖം രക്ഷിക്കാനും സാമാന്യയുക്തിക്ക് നിരക്കാത്തതുമാണെന്ന് ഫെഡറേഷന് ഓഫ് ഹയര്‍ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷന് സംസ്ഥാന കമ്മറ്റി ആരോപിച്ചു.നിലവില്‍ കേരളത്തിലെ യു.പി. സ്കൂളുകളുടെ ഭരണത്തലവന് ഹെഡ്മാസ്റ്ററാണ്. പത്താം ക്ലാസ് വരെയുള്ള സ്കൂള്‍ തല ഭരണത്തിലോ ദൈനംദിന പ്രവര്‍ത്തനത്തിലോ അക്കാദമിക കാര്യങ്ങളിലോ യാതൊരുവിധ ചുമതലകളുമില്ലാത്ത ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പലിനെ ബലിയാടാക്കി കൊണ്ട് അന്യായമായി സസ്പെന്‍ഡ് ചെയ്ത സര്‍ക്കാര്‍ നടപടി യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷപ്പെടുത്താനും ജനരോഷത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുമാണന്നുംഎഫ് എച്ച് എസ് ടി എ.ജനരോഷത്തില്‍ നിന്നും രക്ഷപ്പെടാനായി സംഭവവുമായി ബന്ധമില്ലാത്തവരെക്കൂടി ബലിയാടാക്കുന്ന തരത്തില്‍ വിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളുന്ന ഏകപക്ഷീയ നടപടികള്‍ അംഗീകരിക്കാനാവില്ല.ആഴ്ചയില്‍ മുഴുവന്‍ സമയ അധ്യാപനത്തിനു പുറമെ, ഓഫിസ് സ്റ്റാഫുപോലുമില്ലാത്ത ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ അക്കാദമികവും ഭരണപരവുമായ മുഴുവന്‍ ജോലികളും കൃത്യമായി നിര്‍വഹിച്ചു പോരുന്ന പ്രിന്‍സിപ്പല്‍മാരെ അകാരണമായി വേട്ടയാടാനുള്ള ശ്രമം സര്‍ക്കാര്‍ ഉപേക്ഷിക്കണം.
എല്‍.പി,യു.പി,എച്ച്,എസ് ക്ലാസ് മുറികളുടെ അറ്റകുറ്റപ്പണികള്‍ നിര്‍വ്വഹിക്കുന്നതിനുള്ള ഉത്തരവാദിത്തം ഹെഡ്മാസ്റ്റര്‍മാര്‍ക്കാണ്. പൊതു വിദ്യാഭ്യാസ വകുപ്പിലെ ഏകീകരണത്തിന്റെ മറപിടിച്ച് , നിലവിലെ ചുമതലകളില്‍ മാറ്റം വരുത്താതെയും ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വചിക്കാതെയും ഹയര്‍ സെക്കണ്ടറി പ്രിന്സിപ്പലിനെതിരെക്കൂടി നടപടിയെടുക്കാനുള്ള തീരുമാനം ചട്ടവിരുദ്ധവും നിയമ വിരുദ്ധവുമാണ്. ഇത്തരം ഏകപക്ഷീയവും പ്രതികാര മനോഭാവത്തോടെയുമുള്ള തീരുമാനത്തില്‍ നിന്നും വിദ്യാഭ്യാസ വകുപ്പ് പിന്മാറണമെന്ന് എഫ് എച്ച് എസ് ടി എ നേതാക്കളായ ഇ.വി അബ്രഹാം, ടി.ജി സജി, പി.ജി ദിനേശ് കുമാര്‍, പി എ ജലീല്‍, പി.ടി.ജോസ് എന്നിവര്‍ ആവശ്യപ്പെട്ടു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍