വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം; അധ്യാപകര്‍ക്കെതിരെ പ്രതിഷേധവുമായി രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും
ബത്തേരി:വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ചസംഭവത്തില്‍ സ്കൂളിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍. ബത്തേരി സര്വ്വജനസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ഷഹ് ല ഷെറിനാണ് ഇന്നലെ പാമ്പുകടിയേറ്റ് മരിച്ചത്. തനിക്ക് പാമ്പ് കടിയേറ്റെന്ന് കുട്ടി കരഞ്ഞുപറഞ്ഞിട്ടും അധ്യാപകര്‍ അനാസ്ഥ കാണിച്ചതായി സഹപാഠികള്‍.കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിച്ചതും ക്ലാസ് മുറികള്‍ വേണ്ട രീതിയില്‍ പരിപാലിക്കാത്തതുമാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. എന്നാല്‍ ആരോപണങ്ങള്‍ സ്കൂളധികൃതര്‍ നിഷേധിച്ചു. തക്ക സമയത്ത് രക്ഷിതാക്കളെ വിവരമറിയിക്കുകയും, അവരെത്തിയിട്ട് ആശുപത്രിയിലെത്തിക്കാമെന്നറിയച്ചതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചതായും അധ്യാപകര്‍.
ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ക്ലാസ് മുറിയില്‍വെച്ച് ഷഹല ഷെറിന് പാമ്പുകടിയേറ്റത്. ക്ലാസ് മുറിയിലെ സിമന്റ് തറയിലെ ചെറിയ ദ്വാരത്തില്‍ കുട്ടിയുടെ കാല് കുടുങ്ങുകയും, കാലില്‍ മുറിവ് പറ്റിയതായുമാണ് ആദ്യം അധ്യാപകരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ കാല് വെളളം ഉപയോഗിച്ച് കഴുകിയെങ്കിലും കുട്ടിയ്ക്ക് ബോധം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായതോടെ വേഗം രക്ഷിതാവിനെ വിവരമറിയിച്ചു. തുടര്‍ന്ന് രക്ഷിതാവെത്തിയ ശേഷം കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ കുട്ടിയെ ആശുപത്രിയിലെത്തിക്കുന്ന കാര്യത്തില്‍ അധ്യാപകര്‍ അലംഭാവം കാണിച്ചുവെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.
കടിച്ചതെന്ന് പാമ്പാണെന്ന് അധ്യാപകരോട് ആവര്‍ത്തിച്ച് പറഞ്ഞിട്ടും അധ്യാപകര്‍ നിസാരമാക്കി തള്ളുകയായിരുന്നൂവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. കുട്ടിയുടെ ദേഹത്ത് നീലനിറം പടരാന്‍ തുടങ്ങിയിട്ടുപോലും സ്കൂള്‍ അധികൃതര്‍ കുട്ടിയുടെ രക്ഷിതാവ് വരുന്നത് വരെ കാത്തിരുന്നത് ഗുരുതര വീഴ്ചയാണെന്നും, കരഞ്ഞുതളര്‍ന്ന് വീണ കുട്ടിയെ അധ്യാപകര്‍ക്ക് കാറുകളുണ്ടായിട്ടുപോലും ആശുപത്രിയിലെത്തിക്കാന്‍ താമസിച്ചതായി വിദ്യാര്‍ത്ഥിനികള്‍ പറയുന്നു.
സ്കൂളിലെ കെട്ടിടത്തിന്റേയും, പരിസരത്തേയും ശോചനീയാവസ്ഥ മാറ്റാതെ ഇനി വിദ്യാര്‍ത്ഥികളെ സ്കൂളിലേക്ക് അയക്കാന്‍ ഭയക്കുന്നതായി രക്ഷിതാക്കള്‍ പറഞ്ഞു. ക്ലാസ് മുറികള്‍ വൃത്തിഹീനമായി കിടക്കുന്ന സാഹചര്യത്തെക്കുറിച്ചും രക്ഷിതാക്കള്‍ പരാതിപ്പെടുന്നുഎന്നാല് മുറിവുണ്ടായുടന്തന്നെ പ്രഥമ സുശ്രൂഷയുടെ ഭാഗമായി മുറിവിന് മുകളില്‍ തുണകൊണ്ട് കെട്ടിയതായും, തുടര്‍ന്ന് രക്ഷിതാവിനെ വിവരമറിയിച്ചതായും സ്കൂള്‍ അധികൃതര്‍ പറയുന്നു. എന്നാല്‍ സമീപ ടൗണില്തന്നെയുണ്ടായിരുന്ന രക്ഷിതാവ് താന്‍ വന്ന ശേഷം ആശുപത്രിയില്‍ കൊണ്ടുപോകാം എന്ന് അറിയിച്ചതിനാലാണ് അഞ്ച് മിനിറ്റോളം കാത്തിരുന്നതെന്നും സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍