പത്ത് കിലോയോളം കഞ്ചാവുമായി മഹാരാഷ്ട്ര സ്വദേശി അറസ്റ്റില്‍
മാനന്തവാടി:വയനാട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് & ആന്റി നാര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് സംഘം ഇന്ന് പുലര്‍ച്ചെ മാനന്തവാടി നഗരത്തില്‍ നടത്തിയ രാത്രി കാല പരിശോധനയില്‍ പത്ത് കിലോയോളം കഞ്ചാവുമായി മഹാരാഷ്ട്ര സ്വദേശിയെ പിടികൂടി.മാനന്തവാടി മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് നടത്തിയ പരിശോധനയില്‍ മഹാരാഷ്ട്ര സത്താര റഹ്മത്ത് നഗര്‍ സ്വദേശി താരാനാദ് പുണ്ടലിക (52) എന്നയാളെയാണ് പിടികൂടിയത്.ഇയാളുടെ കൈവശത്ത് നിന്നും 9.500 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
രണ്ട് ബാഗുകളിലായി 1.900 കി.ഗ്രാം വീതം കൊള്ളുന്ന 5 പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ആലുവ, പറവൂര്‍ മേഖലയില്‍ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നതിനായാണ് കഞ്ചാവ് കടത്തി കൊണ്ടുവന്നതെന്ന് പ്രതി ചോദ്യം ചെയ്തതില്‍ പറഞ്ഞതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ആലുവ പറവൂര്‍ ഭാഗങ്ങളില്‍ പെയ്ന്റിംഗ് തൊഴിലാളിയായ ഇയ്യാള്‍ നാട്ടില്‍ പോയി വരുന്ന അവസരങ്ങളില്‍ കഞ്ചാവ് മുന്‍പും കടത്തികൊണ്ടു വന്നിട്ടുണ്ട്. ആന്ധ്ര ഒറീസ ബോര്‍ഡറിലെ നരസിപട്ടണം ഭാഗത്ത് നിന്നാണ് കഞ്ചാവ് കടത്തികൊണ്ടു വന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ മനസ്സിലായതായി എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി.
രാത്രിയോടെ ബാഗ്‌ളൂരില്‍ നിന്നും മാനന്തവാടിയില്‍ എത്തിയ പ്രതി തുടര്‍ യാത്രക്ക് ബസ് ലഭിക്കാതെ വന്ന സാഹചര്യത്തില്‍ എക്‌സൈസിന്റെ പരിശോധനയില്‍ കുടുങ്ങുകയായിരുന്നു.പരിശോധനകളില്‍ നിന്നും രക്ഷപ്പെടുന്നതിനായി ധനാഢ്യനെന്ന രൂപേണ വേഷപകര്‍ച്ച നടത്തിയാണ് താരാനാദ് വിലസിയി രുന്നത്. ഇയ്യാള്‍ കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന ശൃംഗലയിലെ പ്രധാന കണ്ണിയാണ്. പരിശോധനയില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിമ്മി ജോസഫ്, പ്രിവ. ഓഫീസര്‍ ബാബുരാജ്, പ്രഭാകരന്‍, സി.ഇ.ഒ മാരായ സനൂപ്, നിഷാദ്, എ.സി.ചന്ദ്രന്‍,പിന്റോ, മാനുവല്‍ ജിംസണ്‍ എന്നിവര്‍ പങ്കെടുത്തു. പ്രതിയെ വൈകുന്നേരത്തോടെ കല്‍പറ്റ കോടതിയില്‍ ഹാജരാക്കും
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍