ഓട്ടോറിക്ഷയ്ക്ക് നേരെ കാട്ടാനയുടെ ആക്രമണം;ഡ്രൈവര്‍ കഷ്ടിച്ച് രക്ഷപ്പെട്ടു
പുല്‍പ്പള്ളി:പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ ഇരുപതാം വാര്‍ഡ് വെളുകൊല്ലിയില്‍ ഓട്ടോറിക്ഷയ്ക്ക് നേരെ കാട്ടാനയുടെ ആക്രമണം.ഇന്ന് രാവിലെ ഏഴുമണിയോടെയാണ് സംഭവം.പുല്‍പ്പള്ളി ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറായ മിഥുന് ഓട്ടം പോയപ്പോഴാണ് സംഭവം.കാട്ടാനയെ കണ്ട മിഥുന് ഇറങ്ങിഓടിയതിനാല്‍ നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തില്‍ ഓട്ടോറിക്ഷക്ക് കേടുപാടുകള്‍ സംഭവിച്ചു. വനപാലകര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ ആരംഭിച്ചു.നാശനഷ്ടങ്ങള്‍ വിലയിരുത്തി നഷ്ടപരിഹാരം നല്‍കുമെന്ന് വനപാലകര്‍ അറിയിച്ചു. എന്നാല്‍ മിഥുന്റെ ഏക ഉപജീവന മാര്‍ഗ്ഗമാണ് ഓട്ടോറിക്ഷയെന്നും,നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് വെളുകൊല്ലിയില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. മിഥുന്റെ അച്ഛനെ മുമ്പ് കാട്ടാന ആക്രമിച്ചിരുന്നു. ദിവസങ്ങളോളം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞെങ്കിലും ആകെ 15,000 രൂപ മാത്രമേ നഷ്ടപരിഹാരമായി കിട്ടിയുള്ളൂവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കാട്ടാനയുടെ വിഹാര കേന്ദ്രമായ വെളുകൊല്ലിയില്‍ നിന്നും താമസക്കാരെ ഒഴിപ്പിക്കാനുള്ള നീക്കങ്ങള്‍ ആദ്യം നടന്നിരുന്നുവെങ്കിലും പിന്നീട് അതെല്ലാം ഇല്ലാതായെന്ന് നാട്ടുകാര്‍ പറയുന്നു. തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് വെളുകൊല്ലിക്കാരുടെ ആവശ്യം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍