പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിന് നാളെ തുടക്കമാകും
പുല്‍പ്പള്ളി:പുല്‍പ്പള്ളി സെന്റ് ജോര്‍ജ് യാക്കോബായ സിംഹാസന കത്തീഡ്രലലില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ നൂറ്റിപ്പതിനേഴാമത് ഓര്‍മ്മപ്പെരുന്നാള്‍ നാളെ(ഒക്ടോബര്‍ 30) മുതല്‍ നവംബര്‍ 3 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.അഞ്ച് ദിവസങ്ങളിലായി നടക്കുന്ന പെരുന്നാളില്‍ ദേവാലയ ചടങ്ങുകളോടൊപ്പം വൈവിധ്യമാര്‍ന്ന മറ്റ് പരിപാടികളും നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.30ന് രാവിലെ പ്രഭാത പ്രാര്‍ത്ഥന. എട്ടിന് വി.കുര്‍ബ്ബാന ഫാ. സജി ചൊള്ളാട്ട്. പത്ത് മണിക്ക് കൊടിയേറ്റം. വൈകിട്ട് ആറിന് സന്ധ്യാ പ്രാര്‍ത്ഥന. വചന ശുശ്രൂഷ ഫാ. റെജിപോള്‍ ചവര്‍പ്പനാല്‍ നേതൃത്വം നല്‍കും. 8.30ന് ആശിര്‍വാദം. 31ന് രാവിലെ 7.30ന് പ്രഭാത പ്രാര്‍ത്ഥന. എട്ടിന് വി.കുര്ബ്ബാനഫാ.റെജിപോള്‍ ചവര്‍പ്പനാല്‍. വൈകിട്ട് ആറിന് സന്ധ്യാ പ്രാര്‍ത്ഥന. വചനശുശ്രൂഷ ബ്രദര്‍ ജോണി തോളേലി കോതമംഗലം. 8.30ന് ആശിര്‍വാദം. നവംബര്‍ ഒന്ന് 7 മണിക്ക് പ്രഭാത പ്രാര്‍ത്ഥന. 7.30ന് വി.കുര്ബ്ബാനതമിഴ്. ഫാ. ബേബി ഏലിയാസ് കാരക്കുന്നേല്‍. വൈകിട്ട് ആറിന് അഭിവന്ദ്യ പിതാവിന് സ്വീകരണം. സന്ധ്യാ പ്രാര്‍ത്ഥന, പ്രസംഗം, ആശിര്‍വ്വാദം. രണ്ടിന് 7മണിക്ക് പ്രഭാത പ്രാര്‍ത്ഥന. 6.45ന് തീര്‍ത്ഥാടന കേന്ദ്രമായ ചീയമ്പം മോര് ബസേലിയോസ് ദേവാലയത്തില്‍ നിന്ന് ഏഴ് മണിക്ക് സുരഭിക്കവലയില്‍ നിന്നും മാനിക്കാട് കുരിശ്പളളിയില് നിന്നും വൈദികരുടെ നേതൃത്വത്തില്‍ എത്തുന്ന തീര്‍ത്ഥ യാത്രയ്ക്ക് ആനപ്പാറ കവലയില്‍ സ്വീകരണം. 8.30ന് വി.മൂന്നിന്മേല് കുര്‍ബ്ബാനക്ക് മുംബൈ ഭദ്രാസന മെത്രാപ്പൊലീത്ത അഭിവന്ദ്യ ഡോ. തോമസ് മോര് അലക്സന്ത്രിയോസ് തിരുമേനി മുഖ്യകാര്‍മ്മികത്വം വഹിക്കും. പരിശുദ്ധനോടുള്ള പ്രത്യേക മധ്യസ്ഥ പ്രാര്‍ത്ഥന, പ്രസംഗം. 10.30ന് പ്രദക്ഷിണം സെമിത്തേരിയിലേക്ക്. ആശിര്‍വ്വാദം, പൊതുസദ്യ, ലേലം. നവംബര്‍ മൂന്നിന് രാവിലെ ഏഴിന് പ്രഭാത പ്രാര്‍ത്ഥന. എട്ട് മണിക്ക് വി.കുര്‍ബ്ബാന. മദ്ധ്യസ്ഥ പ്രാര്‍ത്ഥന. പാല്‍ച്ചോര്‍ നേര്‍ച്ച. 11.30ന് കൊടിയിറക്കലോടെ തിരുനാള്‍ സമാപിക്കും.ഫാ. ബേബി ഏലിയാസ് കാരക്കുന്നേല്‍, ഫാ. സിനു ചാക്കോ തെക്കേത്തോട്ടത്തില്‍, ട്രസ്റ്റി ഷാജി ചിറപ്പാട്ട്, സെക്രട്ടറി കെ.വൈ. എല്‍ദോസ്, ജോ.സെക്രട്ടറി ജെറിന് നൂനൂറ്റില്‍, ജന. കണ്‍വീനര്‍ കെ.വി. റോയി, പബ്ലിസിറ്റി കണ്‍വീനര്‍ ബിനു നെല്ലാട്ട് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍