കാത്തിരിപ്പിന് വിരാമമായി ചണ്ണിയുടെ വീട്ടില്‍ വൈദ്യുതിയെത്തി
പുല്‍പ്പള്ളി:ശരീരം തളര്‍ന്ന് ദുരിത ജീവിതം നയിക്കുന്ന മുള്ളന്‍കൊല്ലി പഞ്ചായത്തിലെ മാടല്പാടി കോളനിയിലെ ചണ്ണിയുടെയും സഹോദരി മാതുവിന്റെയും വെദ്യുതിക്കായുള്ള വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമായി.ചണ്ണിയുടെയും മാതുവിന്റെയും ദുരവസ്ഥ മാധ്യമങ്ങളിലൂടെ അറിഞ്ഞതിനെ തുടര്‍ന്ന് പുല്‍പ്പള്ളി കെ.എസ്.ഇ ബി സബ് എഞ്ചിനീയറുടെയും സഹപ്രവര്‍ത്തകരുടെയും മുള്ളന്‍കൊല്ലി പഞ്ചായത്തിന്റെയും സഹകരണത്തോടെ വൈദ്യുതി കണക്ഷന് നല്‍കുകയായിരുന്നു.വര്‍ഷങ്ങളായി ചുറ്റുമുള്ള ആദിവാസി കോളനികളില്‍ വൈദ്യുതിയെത്തിയിട്ടും തളര്‍ന്ന് കിടപ്പിലായ ചണ്ണിയുടെ വീട്ടില്‍ വൈദ്യുതി ലഭിച്ചിരുന്നില്ല.പുല്‍പ്പള്ളി കെ.എസ്ഇബി ജീവനക്കാരുടെ സഹകരണത്തോടെയാണ് വയറിംഗ് പൂര്‍ത്തിയാക്കിയത്.വൈദ്യുതി കണക്ഷന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ഗ്രാമ പഞ്ചായത്തംഗം ഷെല്ജന് ചാലക്കല്‍ നിര്‍വഹിച്ചു.സബ് എഞ്ചിനീയര്‍ സജി ജോര്‍ജ് അധ്യക്ഷത വഹിച്ചു.ടി.എം ഷമീര്‍,എം.ജെനീബ്,കെ.എസ് നാസര്‍, ഷിബു എന്നിവര്‍ പ്രസംഗിച്ചു. പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സെക്കണ്ടറി പാലിയേറ്റീവ് പ്രവര്‍ത്തകരാണ് ഇവരുടെ ദുരിത ജീവിതം മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍