ആര്‍സിഇപി കരാര്‍: പ്രധാനമന്ത്രിക്ക് 10000 കത്തുകള്‍ അയച്ചു
ബത്തേരി: രാജ്യത്തെ കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന ആര്‍സിഇപി കരാറില്‍ നിന്ന് രാജ്യം പിന്മാറണമെന്ന് ആവശ്യപ്പെട്ട് കാര്‍ഷിക പുരോഗമന സമിതിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിക്ക് 10000കത്തുകള്‍ അയക്കുന്നതിന്റെ വയനാട് ജില്ലാതല ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി ഹെഡ് പോസ്റ്റ് ഓഫീസില്‍ സമിതി സംസ്ഥാന ചെയര്മാന് പി.എം. ജോയ് നിര്‍വഹിച്ചു. ആസ്യാന്‍ കരാര്‍ നിമിത്തം കുരുമുളക് ഇറക്കുമതിയിലൂടെ കര്‍ഷകന്റെ നട്ടെല്ല് ഒടിഞ്ഞ അവസ്ഥയാണ്. വീണ്ടും ആര്‍സിഇപി കരാറിലൂടെ പാലും പാല് ഉല്‍പ്പന്നങ്ങളും പച്ചക്കറിയും മറ്റും നിര്‍ബാധം ഇറക്കുമതി ചെയ്യുന്നതിലൂടെ രാജ്യത്തെ കാര്‍ഷിക മേഖലയില്‍ ഏറ്റവും കൂടുതല്‍ ഭവിഷ്യത്ത് നേരിടുന്ന ജില്ലായായി വയനാട് മാറുമെന്നും കത്ത് അയക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പി.എം. ജോയ് പറഞ്ഞു.കരാറിനെതിരെ നവംബര്‍ ഒന്നിന് കാര്‍ഷിക പുരോഗമന സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ സ്വതന്ത്രകര്‍ഷക സംഘടകളേയും പങ്കെടുപ്പിച്ച് ബത്തേരിയില്‍ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ കിസാന്‍ മഹാസംഘ് അഖിലേന്ത്യാ ജനറല്‍ കണ്‍വീനര്‍ ശിവകുമാര്‍ കക്കാജി ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ സ്വതന്ത്ര കര്‍ഷക സംഘടനനേതാക്കളും കണ്‍വന്‍ഷനില്‍ പങ്കെടുക്കും. 10000 കത്തയക്കുന്ന ചടങ്ങില്‍ ഡോ.പി. ലക്ഷ്മണന്, വി.പി. വര്‍ക്കി, വി.എം. വര്‍ഗ്ഗീസ്, ടി.പി. ശശി, വത്സചാക്കോ, പ്രഫ. താരാഫിലിപ്പ്, ഒ.സി. ഷിബു, ബിച്ചാരത്ത് കുഞ്ഞിരാമന്, പി.വി. ശ്രീധരന്, പി.എം. സഹദേവന്, കെ.കെ. നാരായണന് തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍