പുള്ളിമാനിനെ വേട്ടയാടിയ സംഭവം;മുഖ്യപ്രതി കീഴടങ്ങി.
തിരുനെല്ലി:പുള്ളിമാനിനെ വേട്ടയാടിയ കേസിലെ മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി. മുള്ളന്‍കൊല്ലി ഓലഞ്ചേരി അനീഷ് (ഉണ്ണി 28) ആണ് വെള്ളിയാഴ്ച മാനന്തവാടി കോടതിയില്‍ കീഴടങ്ങിയത്.ഇതോടെ സംഭവുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം ആറായി. വിമലാനഗര്‍ ആലക്കാമറ്റം രാമന്‍ (43), തവിഞ്ഞാല്‍ വിമലാനഗര്‍ വെള്ളേരിയില്‍ സുരേഷ് (39) വെള്ളേരിയില്‍ വിനോദ് (33), വെള്ളേരിയില്‍ ബാലന്‍ (48), വേമം അമ്പത്തുംകണ്ടി പ്രദീപ് കുമാര്‍ എന്നിവരാണ് നേരത്തെ പിടിയിലായത്. സെപ്റ്റംബര്‍ നാലിന് പുലര്‍ച്ചെ അഞ്ചിനാണ് തിരുനെല്ലി ആക്കൊല്ലി എസ്‌റ്റേറ്റിന് സമീപത്തെ തേക്കിന്‍കാട്ടില്‍ വെച്ച് സംഘം പുള്ളിമാനിനെ വേട്ടയാടിയത്. വെടിയൊച്ച കേട്ടതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലില്‍ രാമന്‍ പിടിയിലാവുകയും ചെയ്തു. ബാക്കിയുള്ളവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. അന്വേഷണം നടക്കുന്നതിനിടെ ബാക്കിയുള്ളവര്‍ കോടതിയില്‍ കീഴടങ്ങുകയാണ് ഉണ്ടായത്. അനീഷിന്റെ നേതൃത്വത്തിലാണ് സംഘം മാനിനെ വേട്ടയാടിയതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. കേസില്‍ ഇനി ഒരാള്‍കൂടി പിടിയിലാവാനുണ്ടെന്ന് ബേഗൂര്‍ റെയ്ഞ്ച് ഓഫീസര്‍ കെ.പി. അബ്ദുള്‍ സമദ് പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍